Thursday, 22 August 2013

Yoga is the work of the devil, says Vatican's chief exorcist (and he doesn't like Harry Potter much either)

And you'll never guess what his favourite film is... 


Outspoken: Don Gabriele Amorth, the Chief Exorcist for the Vatican for the past 25 years, spoke of his dislikes at a fringe event of the Umbria Film Festival Father Gabriel Amorth has carried out more than 70,000 exorcisms in his capacity as Chief Exorcist at the Vatican.
The 85-year-old can boast 25 years in the post after being appointed by the late Pope John Paul II.
At a conference today, he surprised the delegates by revealing some of his greatest dislikes - yoga and Harry Potter.
Father Amorth, a colourful and often outspoken personality, said:'Practising yoga brings evil as does reading Harry Potter. They may both seem innocuous but they both deal with magic and that leads to evil.'
He added:'Yoga is the Devil's work. You thing you are doing it for stretching your mind and body but it leads to Hinduism. All these oriental religions are based on the false belief of reincarnation.'
Father Amorth, speaking on the subject of People And Religion at a fringe event at the Umbria Film Festival in Terni, spoke of his distaste for JK Rowling's young wizard.
He said:'People think it is an innocuous book for children but it's about magic and that leads to evil. In Harry Potter the Devil is at work in a cunning and crafty way, he is using his extraordinary powers of magic and evil.
Twin terrors: Yoga turns devotees towards Hinduism, believes Father Amorth - while
yoga'Satan is always hidden and the thing he desires more than anything is for people to believe he does not exist. He studies each and everyone of us and our tendencies towards good and evil and then he tempts us.
'My advice to young people would be to watch out for nightclubs because the path is always the same: alcohol, sex, drugs and Satanic sects.'
It is not the first time that Father Amorth has raised eyebrows with his forthright views - last year he said that the ongoing child sex scandals rocking the Catholic Church were evidence that 'the Devil was at work in the Vatican.'
Harry Potter'Satan studies each and everyone of us and our tendencies towards good and evil and then he tempts us'
While in 2006, Father Amorth, who was ordained a priest in 1954, gave an interview to Vatican Radio in which he said that Nazi leader Adolf Hitler and Russian dictator Josef Stalin were both possessed by the Devil.
According to secret Vatican documents recently released the then wartime Pope Pius XII attempted a 'long distance exorcism' of Hitler but it failed to have any effect.
It is also not the first time that Father Amorth, who is president of the International Association of Exorcists, has spoken out against Harry Potter saying in the past that it opens children's minds to dabbling with the occult and black magic.
Horrific: Satan at work in the 1973 film starring Linda Blair which is perhaps unsurprisingly Father Amorth's favourite film

Horrific: Satan at work in the 1973 film starring Linda Blair which is perhaps unsurprisingly Father Amorth's favourite filmToday Vanda Vanni, of the Italian Yoga Association, said:'A Satanic practice? Pardon the pun but that is an accusation that is neither in Heaven or on earth. Father Amorth's accusation is completely without foundation.
'It is an outrageous thing to say - yoga is not a religion but a spiritual discipline. It is about freedom and a search to find one's inner self. It does not touch religion and has nothing to do with Satanic sects nor does it encourage people to join them.
Giorgio Furlan, who runs the Yoga Academy in Rome, said`:'There are some paths of yoga which do lead towards Hinduism but other paths are more philosophical but their is no direct link with religion and certainly no link with Satanism.
'To say such things shows you have no idea of what you are talking about - yoga controls violent impulses of the nervous system and subconscious - to be honest with me it had the effect of bringing me closer to Christianity and in particular the Catholic Church which I had abandoned as a youngster.

Wednesday, 21 August 2013

Yoga is the work of the devil, says Vatican's chief exorcist (and he doesn't like Harry Potter much either)

  • And you'll never guess what his favourite film is...
By Nick Pisa
 

Outspoken: Don Gabriele Amorth, the Chief Exorcist for the Vatican for the past 25 years, spoke of his dislikes at a fringe event of the Umbria Film Festival
Father Gabriel Amorth has carried out more than 70,000 exorcisms in his capacity as Chief Exorcist at the Vatican.
The 85-year-old can boast 25 years in the post after being appointed by the late Pope John Paul II.
At a conference today, he surprised the delegates by revealing some of his greatest dislikes - yoga and Harry Potter.
Father Amorth, a colourful and often outspoken personality, said:'Practising yoga brings evil as does reading Harry Potter. They may both seem innocuous but they both deal with magic and that leads to evil.'
He added:'Yoga is the Devil's work. You thing you are doing it for stretching your mind and body but it leads to Hinduism. All these oriental religions are based on the false belief of reincarnation.'
Father Amorth, speaking on the subject of People And Religion at a fringe event at the Umbria Film Festival in Terni, spoke of his distaste for JK Rowling's young wizard.
He said:'People think it is an innocuous book for children but it's about magic and that leads to evil. In Harry Potter the Devil is at work in a cunning and crafty way, he is using his extraordinary powers of magic and evil.
Twin terrors: Yoga turns devotees towards Hinduism, believes Father Amorth - while
yoga'Satan is always hidden and the thing he desires more than anything is for people to believe he does not exist. He studies each and everyone of us and our tendencies towards good and evil and then he tempts us.
'My advice to young people would be to watch out for nightclubs because the path is always the same: alcohol, sex, drugs and Satanic sects.'
It is not the first time that Father Amorth has raised eyebrows with his forthright views - last year he said that the ongoing child sex scandals rocking the Catholic Church were evidence that 'the Devil was at work in the Vatican.'
'Satan studies each and everyone of us and our tendencies towards good and evil and then he tempts us'
While in 2006, Father Amorth, who was ordained a priest in 1954, gave an interview to Vatican Radio in which he said that Nazi leader Adolf Hitler and Russian dictator Josef Stalin were both possessed by the Devil.
According to secret Vatican documents recently released the then wartime Pope Pius XII attempted a 'long distance exorcism' of Hitler but it failed to have any effect.
It is also not the first time that Father Amorth, who is president of the International Association of Exorcists, has spoken out against Harry Potter saying in the past that it opens children's minds to dabbling with the occult and black magic.
Horrific: Satan at work in the 1973 film starring Linda Blair which is perhaps unsurprisingly Father Amorth's favourite film
Today Vanda Vanni, of the Italian Yoga Association, said:'A Satanic practice? Pardon the pun but that is an accusation that is neither in Heaven or on earth. Father Amorth's accusation is completely without foundation.
'It is an outrageous thing to say - yoga is not a religion but a spiritual discipline. It is about freedom and a search to find one's inner self. It does not touch religion and has nothing to do with Satanic sects nor does it encourage people to join them.
Giorgio Furlan, who runs the Yoga Academy in Rome, said`:'There are some paths of yoga which do lead towards Hinduism but other paths are more philosophical but their is no direct link with religion and certainly no link with Satanism.
'To say such things shows you have no idea of what you are talking about - yoga controls violent impulses of the nervous system and subconscious - to be honest with me it had the effect of bringing me closer to Christianity and in particular the Catholic Church which I had abandoned as a youngster.

പാദ്രേ പിയോയുടെ സാന്ത്വന വചനങ്ങൾ



 Shalom Times, 06 August 2013

ദുർബലരാകാതെ ധൈര്യമവലംബിച്ച് കർത്താവിനുവേണ്ടി കാത്തിരിക്കുവാൻ (സങ്കീ.27:14) വചനം പഠിപ്പിക്കുന്നു. എന്നാൽ, ഞാൻ പരാജയപ്പെടുമ്പോൾ എനിക്ക് എങ്ങനെ ധൈര്യത്തോടെ കർത്താവിനായി കാത്തിരിക്കാൻ സാധിക്കും?

പാദ്രെ പിയോയുടെ മറുപടി
ബലഹീനരായ നാം നമ്മിൽത്തന്നെ ആശ്രയിക്കുന്നതുകൊണ്ട് പ്രതിസന്ധികളിൽ ഭയപ്പെടുന്നത്. എന്നാൽ കർത്താവായ ക്രിസ്തു നമ്മെ ഒരു നിമിഷംപോലും വിട്ടുപിരിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഈ ബോധ്യം ഹൃദയത്തിലുറപ്പിക്കാൻ സാധിച്ചാൽ അത് ബലം നല്കും. പീഡിതരോടും ദുഃഖിതരോടുംകൂടി താനെപ്പോഴും ഉണ്ടായിരിക്കുമെന്ന് ദൈവം പറയുന്നു. അവരുടെ കഷ്ടതകളിൽ ഞാൻ അവരോടുകൂടെ ഉണ്ടായിരിക്കും. എന്നാണ് കർത്താവ് പറയുന്നത്. അവൻ അവരുടെ കണ്ണീരൊപ്പാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നു. അങ്ങനെയെങ്കിൽ, എത്ര ഇരുണ്ട രാത്രിക്കുശേഷവും സൂര്യൻ ഉദിക്കുമെന്നും വീണ്ടും ഒരു മധ്യാഹ്നം ഉണ്ടാകുമെന്നുമുള്ള ചിന്ത നമ്മെ ആശ്വസിപ്പിക്കട്ടെ.

സന്തോഷത്തോടും ധൈര്യത്തോടുംകൂടി ജീവിക്കുക. നിങ്ങളുടെ ഉള്ളിലുള്ള പരിശുദ്ധാത്മാവിന്‍റെ ചൈതന്യം നഷ്ടപ്പെടുത്തരുത്.
ദൈവത്തിന് നി
ന്‍റെ ആത്മാവ് എത്രത്തോളം പ്രീതികരമാണോ അത്രത്തോളം നീ പരീക്ഷിക്കപ്പെടുന്നു. അതുകൊണ്ട് എപ്പോഴും ധൈര്യത്തോടെ മുൻപോട്ട് പോകുക. ഇപ്പോൾ പ്രവർത്തിക്കാൻ സാധിക്കുന്ന സമയത്ത് നന്മ പ്രവർത്തിക്കുക. അങ്ങനെ നമുക്ക് നമ്മെത്തന്നെ ശുദ്ധീകരിക്കുകയും മറ്റുള്ളവർക്ക് മാതൃക നല്കുകയും ചെയ്യാം. പിതാവായ ദൈവത്തിന് നമ്മുടെ നന്മപ്രവൃത്തികൾ വഴി നാം മഹത്വം നല്കുന്നു.

പ്രാർത്ഥന
ദൈവമേ, നീ ഇടപെടാത്തതുമൂലം ഞാൻ ദുഃഖിക്കുമ്പോഴും പ്രശ്‌നങ്ങളിൽനിന്ന് ഞാൻ ഒളിച്ചോടുമ്പോഴും നി
ന്‍റെ സമയത്തിനായി കാത്തിരിക്കുവാനുള്ള കൃപ നല്കിയാലും. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുവാനുള്ള ശക്തി നല്കണമേ, ആമ്മേൻ.
 

Tuesday, 20 August 2013

Stop Alcohol


 And behold joy and gladness, killing calves, and slaying rams, eating flesh, and drinking wine: Let us eat and drink; for tomorrow we shall die. And the voice of the Lord of hosts was revealed in my ears: Surely this iniquity shall not be forgiven you till you die, saith the Lord God of hosts. 
(Isaiah 22/13-14)



ചുവന്ന മണ്ണിന്‍റെ വിശുദ്ധൻ



Monday, 05 August 2013 15:49 
Written by  രഞ്ചിത്ത് ലോറൻസ്

''ഞാൻ മരണം കാത്തിരിക്കുന്നു, അക്ഷമയോടെ കാത്തിരിക്കുന്നു. എന്‍റെ അധ്വാനത്തിനും വേദനകൾക്കുമുള്ള ഏറ്റവും വലിയ പാരിതോഷികമായി ഇന്ന് അത് മാറിയിരിക്കുന്നു.'' ജയിലിൽനിന്ന് ലഭിച്ച ഒരു തുണ്ടു പേപ്പറിൽ 1693 ഫെബ്രുവരി 3-ന് ജോൺ ഡി. ബ്രിട്ടോ തന്‍റെ സുപ്പീരിയർ അച്ചന് എഴുതിയ വാക്കുകളാണിത്. പിറ്റേദിവസം അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെട്ടു.
പരിശുദ്ധാത്മാവിന്‍റെ അഗ്നി ഹൃദയത്തെ ജ്വലിപ്പിച്ചപ്പോൾ പോർട്ടുഗലിലുണ്ടായിരുന്ന രാജകീയ സ്ഥാനങ്ങളും സമ്പത്തും പേരും പ്രശസ്തിയുമെല്ലാം ഉപേക്ഷിച്ച്, തമിഴ്‌നാട്ടിലെ സാധാരണ ജനങ്ങളുടെ ഇടയിലേക്ക് സു വിശേഷവുമായി വന്ന ഈശോസഭാ വൈദികനാണ് വിശുദ്ധ ജോൺ ഡി. ബ്രിട്ടോ. തദ്ദേശീയരായ ജനങ്ങളോട് സുവിശേഷം പ്രസംഗിക്കുവാൻ അവരുടെ ഭാഷ സ്വായത്തമാക്കിയ ഈ യുവ വൈദികൻ അരുളാനന്ദർ എന്ന പേര് സ്വീകരിച്ചു. താൻ സുവിശേഷം പ്രസംഗിക്കുന്ന ജനതയുടെ സംസ്‌കാരത്തോട് കൂടുതൽ താദാത്മ്യം പ്രാപിക്കുവാൻ ഒരു പൂർണ്ണ

സസ്യഭുക്കായി മാറിയ അദ്ദേഹം ക്രമേണ അവരിലൊരാളായിത്തീർന്നു.

ഭാരതീയ സംസ്‌കാരത്തിൽ ഉറച്ചുനിന്നുകൊണ്ടു ക്രിസ്തുവിനെ പ്രഘോഷിക്കുന്ന മധുര മിഷനിൽ ജോൺ ഡി ബ്രിട്ടോ വലിയ പങ്ക് വഹിച്ചു. തഞ്ചാവൂരും മധുരയിലും മാറവയിലും ഒരു ഹൈന്ദവ സന്യാസിയുടെ വേഷത്തിൽ ചുററിസഞ്ചരിച്ച വിശുദ്ധൻ ആ ദേശത്തെ ജനങ്ങൾക്ക് സ്വീകാര്യമാകുന്ന വിധത്തിൽ സുവിശേഷ ദർശനങ്ങൾ അവതരിപ്പിച്ചു.

ജോൺ ഡി. ബ്രിട്ടോയുടെ പ്രബോധനം വഴിയായി തടിയതേവൻ എന്ന മാറവ രാജകുമാരൻ ക്രിസ്തുമതം സ്വീകരിച്ചു. ആ പരിവർത്തനമാണ് വിശുദ്ധന്‍റെ രക്തസാക്ഷിത്വത്തിൽ കലാശിച്ചത്. തടിയതേവന് പല ഭാര്യമാരുണ്ടായിരുന്നു. അതിൽ ഒരാളെ മാത്രം സ്വീകരിക്കണമെന്നും മറ്റുള്ളവരെ ഒഴിവാക്കണമെന്നുമുളള സ്ഥിതി വന്നപ്പോൾ പ്രശ്‌നങ്ങൾ ആരംഭിച്ചു. അയൽരാജ്യത്തെ രാജാവായിരുന്ന സേതുപതിയുടെ അനന്തരവളും തടിയതേവന്‍റെ ഭാര്യമാരിൽ ഒരാളായിരുന്നു. ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം ജോൺ ഡി. ബ്രിട്ടോയുടെയും മറ്റു മിഷനറിമാരുടെയും പ്രവർത്തനങ്ങളാണെന്നറിഞ്ഞ സേതുപതി ക്രിസ്ത്യാനികൾക്കെതിരേ മതമർദ്ദനം ആരംഭിച്ചു. 1693 ഫെബ്രുവരി 4-ാം തിയതി രാമനാഥപുരത്തിനടുത്തുള്ള ഒറിയൂരിൽ വിശുദ്ധൻ ശിരച്ഛേദം ചെയ്യപ്പെട്ടു. വിശുദ്ധന്‍റെ രക്തം വീണ പ്രദേശത്തെ മണ്ണ് ചുവന്ന നിറമുള്ളതായി മാറി. അതിനാൽ ഇന്നും ചുവന്ന മണ്ണിന്‍റെ വിശുദ്ധൻ എന്ന് ജോൺ ഡി. ബ്രിട്ടോ അറിയപ്പെടുന്നു.
1986-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഭാരതം സന്ദർശിച്ചപ്പോൾ, വിശുദ്ധന്‍റെ തിരുനാൾ ദിനമായ ഫെബ്രുവരി 4-ന് അർപ്പിച്ച ദിവ്യബലി മധ്യേ ഇപ്രകാരം പറഞ്ഞു: ''അദ്ദേഹത്തിന്‍റെ ക്ഷമാപൂർവ്വമായ അധ്വാനവും സ്വാർത്ഥതയില്ലാത്ത ഉത്സാഹവും ദരിദ്രരോടുള്ള ആത്മാർത്ഥമായ സ്‌നേഹവും ജനങ്ങളിൽ വിശ്വാസം ജനിപ്പിച്ചു. ക്രിസ്തുവിനെപ്പോലെ വിശുദ്ധനും വിവാദവിഷയമായ അടയാളമായിരുന്നു. അദ്ദേഹത്തിന്‍റെ വിജയം പലരുടെയും എതിർപ്പിനും അസൂയക്കും കാരണമായി. തത്ഫലമായി ജോൺ ഡി ബ്രിട്ടോ 1693 ഫെബ്രുവരി 11-ന ് രക്തസാക്ഷിത്വം വരിച്ചുകൊണ്ട്  ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു.''

മാർപ്പാപ്പയുടെ വാക്കുകൾ വിശുദ്ധന്‍റെ ജീവിതത്തിന്‍റെ രത്‌നച്ചുരുക്കമാണ്. നീണ്ട പതിനെട്ടു വർഷം ഇന്ത്യയിൽ പ്രത്യേകിച്ചും, തമിഴ്‌നാടിന്‍റെ വിവിധഭാഗങ്ങളിൽ ജോൺ ഡി. ബ്രിട്ടോ ക്രിസ്തുവിനുവേണ്ടി തളരാതെ അധ്വാനിച്ചു. ക്രൂശിതന്‍റെ പാത പിന്തുടർന്ന ജോൺ തന്‍റെ ജീവൻ കൊടുത്തുകൊണ്ട് ഭാരതമണ്ണിൽ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയ 1947-ൽത്തന്നെ പയസ് 12-ാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി ഉയർത്തിയത് ദൈവനിയോഗമാകാം.

Sunday, 18 August 2013

മിലീഷൃ ഓഫ് റോസറി 70 താമത്തെ പോസ്റ്റ്‌, യുവാക്കളെ ഈശോ നിങ്ങളെ ക്ഷണിക്കുന്നു....

 

MILITIA OF ROSARY
EVANGELIZING THE WORLD
WITH MARY
THROUGH THE CATHOLIC CHURCH


ഹായ് കൂട്ടുകാരേ ഈശോയുടെ നാമത്തില്‍ എല്ലാ നന്മകളും പ്രാര്‍ത്ഥനയും നേരുന്നു. 

ഈ നാളുകളില്‍ ''എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്'' (ഫിലിപ്പി.1/21) എന്ന വി. പൗലോസ്‌ അപ്പോസ്തോലന്‍റെ വാക്കുപോലെ ഈശോക്കുവേണ്ടി ലോകസുവിശേഷവല്‍ക്കരണത്തിനായ് മരണംവരെ ജീവിക്കുവാനും അവനുവേണ്ടി മരിക്കുവാനും യുവാക്കളെ നിങ്ങള്‍ക്കു താല്‍പര്യമുണ്ടോ? ഈശോ നിങ്ങളെ MILITIA OF ROSARY (ജപമാലയുടെ സൈന്യം) യിലേക്ക് ക്ഷണിക്കുന്നു.

വിളിക്കൂ....
09846462924
@joannes (joe)
Militia of Rosary
 
  "ലോകസുവിശേഷവല്‍ക്കരണം പ. മറിയത്തോടൊത്ത് പ.കത്തോലിക്കാ സഭയിലൂടെ."

''ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുര്‍ദിനങ്ങളും വര്‍ഷങ്ങളും ആഗമിക്കുംമുന്‍പ് യവ്വനകാലത്ത് ശ്രഷ്ടാവിനെ സ്മരിക്കുക.'' (സഭാപ്രസംഗകന്‍ 12/1)

''യുവാക്കന്മാരെ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: നിങ്ങള്‍ ശക്തന്മാരാണ്. ദൈവത്തിന്‍റെ വചനം നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ദുഷ്ടനെ ജയിക്കുകയും ചെയ്തിരിക്കുന്നു.'' (1 യോഹന്നാന്‍ 2/15)

മിലീഷൃ ഓഫ് റോസറിയെക്കുറിച്ചുള്ള നിങ്ങളുടെ  അഭിപ്രായം തീര്‍ച്ചയായും രേഖപ്പെടുത്തുക...
മിലീഷൃ ഓഫ് റോസറിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക...
മിലീഷൃ ഓഫ് റോസറിയെ പ്രോല്‍‌സാഹിപ്പിക്കുക...
മിലീഷൃ ഓഫ് റോസറിയില്‍ പങ്കുകാരാകുക...
ഈശൊ നിങ്ങളെയും നിങ്ങളുടെ കുടുബത്തേയും അനുഗ്രഹിക്കട്ടെ...



ദൈവവചനത്തിന്‍റെ അത്ഭുത ശക്തി



 

Shalom Times, 05 August 2013
Written by  ഫാ. ബിനോയി ലീൻ കപ്പൂച്ചിൻ

എനിക്ക് പരിചയമുള്ള സ്ത്രീ ഒരു സംശയം ചോദിച്ചു. ''അച്ചാ ജീവിക്കുന്ന ദൈവത്തിന്‍റെ മുൻപിൽ വിളക്കു കത്തിക്കേണ്ട ആവശ്യം ഉണ്ടോ? ബൈബിളിൽ എവിടെയെങ്കിലും ഇത് ആവശ്യപ്പെടുന്നുണ്ടോ?'' ചോദ്യം എന്നെ ആശയക്കുഴപ്പത്തിലാക്കി. അവർ നടന്ന സംഭവം ഇപ്രകാരം വിവരിച്ചു: ''പതിവുപോലെ ജൂൺ മാസത്തിലെ ഈശോയുടെ തിരുഹൃദയ നൊവേന ചൊല്ലി ദേവാലയത്തിൽനിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ പരിചയമുള്ള ഒരു സ്ത്രീ എന്നോട് ഇങ്ങനെ പറഞ്ഞു, 'ജീവിക്കുന്ന ദൈവത്തിന് എന്തിനാണ് നമ്മൾ വിളക്ക് കത്തിച്ചുവയ്ക്കുന്നത്? മരിച്ചവർക്കല്ലേ വിളക്കുകത്തിക്കേണ്ടത്. ദൈവത്തിന് എന്തിനാണ് നമ്മുടെ വിളക്ക്? വീട്ടിൽ ഈശോയുടെ തിരുഹൃദയ ചിത്രത്തിനു മുൻപിൽ സീറോ വോൾട്ട് ബൾബ് കത്തിക്കാറില്ലേ എന്നു ഞാൻ തിരിച്ചുചോദിച്ചു. ഞങ്ങൾ ഒരു വിളക്കും ദൈവത്തിന്‍റെ മുൻപിൽ കത്തിക്കാറില്ല എന്നവർ മറുപടി പറഞ്ഞു.''

ആ സഹോദരിയുടെ സംശയത്തിന് ഞാൻ ഇങ്ങനെ ഉത്തരം നല്കി. വിശുദ്ധ ലിഖിതങ്ങളിലുള്ള നമ്മുടെ പരിജ്ഞാനക്കുറവാണ് ഇത്തരം തെറ്റായ പ്രബോധനങ്ങളിൽ ആകൃഷ്ടരാകുവാനും സഭാ പാരമ്പര്യങ്ങളെ ഉപേക്ഷിക്കുവാനും കാരണമാകുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ പല പ്രാവശ്യം ദൈവം മോശയിലൂടെ ആവശ്യപ്പെടുന്നുണ്ട്, ബലിപീഠത്തിലെ അഗ്നി നിരന്തരം കത്തിക്കൊണ്ടിരിക്കണം. അതു കെട്ടുപോകരുത് (ലേവ്യർ 6:3-13). കർത്താവിന്‍റെ സന്നിധിയിൽ ദീപപീഠത്തിനുമേൽ അവൻ ദീപങ്ങൾ നിരന്തരം ഒരുക്കിവയ്ക്കണം. നിങ്ങളുടെ തലമുറയ്ക്ക് എന്നേക്കുമുളള നിയമമാണിത് (ലേവ്യർ 24:1-4). കർത്താവ് കല്പിച്ചതുപോലെ മോശ കർത്താവിന്‍റെ മുൻപിൽ വിളക്കുകൾ വച്ചു (പുറ. 40:25, ലേവ്യർ 8:3).

''ദൈവത്തിന്‍റെ മുൻപിലെ ദീപം അണഞ്ഞിരുന്നില്ല'' (1 സാമു.3:3). ദീപപീഠങ്ങളുടെ മധ്യേ മനുഷ്യപുത്രനെപോലുള്ള ഒരുവൻ (വെളി.1:2). വിളക്ക് തെളിച്ചു കാത്തിരുന്ന വിവേകമതികളായ സ്ത്രീകൾക്കല്ലേ മണവാളനെ എതിരേല്ക്കാൻ കഴിഞ്ഞത്? (മത്താ.25:7-11).

ദൈവം ആവശ്യപ്പെടുന്നതും, പാരമ്പര്യമായി നാം അനുഷ്ഠിച്ചുപോരുന്നതുമായ പ്രവൃത്തിയാണ്- ദൈവത്തിന്‍റെ സന്നിധിയിൽ വിളക്കുകത്തിക്കുന്ന പാരമ്പര്യം.
       ***     ***         ***         ***
        ***      ***         ***         ***         ***         ***        ***      ***         ***
       
തളർന്ന മനസും ശരീരവുമായി ഞായറാഴ്ച ദിവ്യബ ലിക്കായി ദേവാലയത്തിൽ എത്തിയ നാലുമക്കളുടെ അ മ്മയ്ക്ക് ജീവിതത്തിൽ പ്രതീക്ഷിക്കുവാൻ ഒന്നുമില്ലായിരുന്നു. എന്നാൽ, അന്ന് വൈദികൻ ദിവ്യബലിയിൽ വായിച്ച സുവിശേഷഭാഗം ആ അമ്മയ്ക്ക് പ്രത്യാശയുടെ പുതിയ തിരികൾ സമ്മാനിച്ചു. ക്ഷമയോടും വിശ്വാസത്തോടും കൂടെ കാത്തിരിക്കുവാൻ അന്നു പ്രേരിപ്പിച്ച ദൈവവചനം ഇന്നും ജീവിതത്തിന് കരുത്തും പുതുജീവനും നല്കിക്കൊണ്ടിരിക്കുന്നുവെന്ന് ആ സഹോദരി പങ്കുവച്ചു.

വിശ്വാസത്തിന്‍റെ
വാതിൽ എന്ന അപ്പസ്‌തോലിക ലേഖനത്തിൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ പറയുന്നു: ''ദൈവവചനത്താൽ മനസും ഹൃദയവും പ്രബുദ്ധമായവരെയാണ് ഇന്നു ലോകത്തിന് ആവശ്യം.'' ദൈവവചനത്തിന്‍റെ അത്ഭുതശക്തികളെ മനസിൽ സൂക്ഷിച്ച് അനുദിനം ദൈവവചനം വായിച്ചും ധ്യാനിച്ചും പഠിച്ചും പ്രസംഗിച്ചും ഈ വിശ്വാസവർഷത്തിൽ വിശ്വാസത്തെ പരിപോഷിപ്പിക്കണം.

1. ദൈവവചനം പുതുജീവൻ നല്കും
യേശു പറയുന്നു: ''നിങ്ങളോടു ഞാൻ പറഞ്ഞവാക്കുകൾ ആത്മാവും ജീവനുമാണ്'' (യോഹ. 6:63). ആത്മാവും ജീവനുമായ ഈ വചനത്തിന് നമ്മെ പുതുസൃഷ്ടികളാക്കി മാറ്റുവാനും വീണ്ടും ജനിപ്പിക്കുവാനും ശക്തിയുണ്ടെന്ന് എസെക്കിയേൽ പ്രവാചകനിലൂടെ ദൈവം ഓർമിപ്പിക്കുന്നു. വരണ്ട അസ്ഥികളോട് കർത്താവിന്‍റെ വചനം ശ്രവിക്കുവാൻ പ്രവാചകനിലൂടെ ദൈവം ആവശ്യപ്പെടുന്നതും ജീവനില്ലാത്ത അസ്ഥികളെ പ്രവാചകൻ കർത്താവിന്‍റെ വചനം അറിയിക്കുമ്പോൾ, വേർ പെട്ടുപോയ അസ്ഥികൾ തമ്മിൽ ചേർന്ന് അവയ്ക്ക് ഞരമ്പും മാംസവും ചർമവും ജീവനും കൈവന്ന്, വളരെ വലിയ സൈന്യംപോലെ അവർ എഴുന്നേറ്റുനിന്നതും ദൈവവചനത്തിന്‍റെ ശക്തിയിലാണ് (എസെ.37:4-10).

2. അശുദ്ധാത്മാക്കളെ പുറത്താക്കും
യേശു ദൈവവചനംകൊണ്ടാണ് അശുദ്ധാത്മാക്കളെ പുറത്താക്കി രോഗികളെ സുഖപ്പെടുത്തിയത് (മത്താ.8:16).
പാപകരമായ മാർഗങ്ങൾ പിന്തുടർന്ന് രോഗികളായവർ തങ്ങളുടെ കഷ്ടതയിൽ കർത്താവിനോട് നിലവിളിച്ചപ്പോൾ അവിടുന്ന് തന്‍റെ വചനം അയച്ച് അവരെ സുഖപ്പെടുത്തിയെന്ന് സങ്കീർത്തകൻ ആലപിക്കുന്നു (സങ്കീ. 107:17-20). ഇവിടെ ദൈവവചനത്തിന്‍റെ സൗഖ്യശക്തിയെ നാം തിരിച്ചറിയണം. ദൈവവചനത്തിലൂടെ സൗഖ്യത്തിന്‍റെ ആഴം അനുഭവിച്ച വ്യക്തികൾക്കു മാത്രമേ ഇപ്രകാരം പറയുവാനാകൂ, ''കർത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്'' (ജ്ഞാനം 16:12). അതിനാൽ ദൈവവചനം നാം ഹൃദയത്തിൽ സൂക്ഷിച്ചാൽ അതു നമ്മുടെ ശരീരത്തിന് ഔഷധമായി നിലനിന്ന് രോഗപ്രതിരോധശക്തി വർധിപ്പിക്കും (സുഭാ. 4:22).

3. വചനം മാനസാന്തരം നല്കുന്നു
സജീവവും ഊർജസ്വലവും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറുവാൻ ശക്തിയുള്ള ഇരുതലവാളായ ദൈവവചനത്തിന് മാത്രമേ (ഹെബ്രാ.4:12) പാറപോലുള്ള ഹൃദയങ്ങളെ മാംസളമാക്കുവാനും (ജറെ.23:29) മാനസാന്തര അനുഭവങ്ങളിലേക്ക് വ്യക്തികളെ കൈപിടിച്ചുയർത്തുവാനും സാധിക്കുകയുള്ളൂ. ''ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം?'' (മത്തായി 16:26) എന്നുള്ള വചനം ഇഗ്നേഷ്യസ് ലയോള പാരീസ് സർവകലാശാലയിലെ ഫ്രാൻസിസ് സേവ്യറിനോട് പറഞ്ഞപ്പോൾ, ഫ്രാൻസിസ് സേവ്യറിൽ മാനസാന്തരത്തിന്‍റെ അലകൾ സൃഷ്ടിച്ചു. പകലിന് യോജിച്ചവിധം നമുക്ക് പെരുമാറാം... എന്നു തുടങ്ങുന്ന ദൈവവചനം (റോമാ 13:13), പാപത്തിന്‍റെ താഴ്‌വരയിൽ കിടന്ന അഗസ്റ്റിൻ വായിച്ചപ്പോൾ അഗസ്റ്റിന്‍റെ ജീവിതം വചനത്തിന്‍റെ ശക്തിയാൽ വിശുദ്ധീകരിക്കപ്പെട്ട് സഭയ്ക്ക് ഒരു വിശുദ്ധനെക്കൂടി ലഭിച്ചു. ഉപദേശങ്ങളിലൂടെയോ ശിക്ഷണങ്ങളിലൂടെയോ അല്ല വചനത്തിന്‍റെ ശക്തിയിലൂടെയേ മറ്റുള്ളവരെ രക്ഷയിലേക്ക് നയിക്കുവാനാകൂ എന്ന് തിരിച്ചറിയണം.

4. വചനം വിശ്വാസം വർധിപ്പിക്കും
''വിശ്വാസം കേൾവിയിൽനിന്നും കേൾവി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തിൽനിന്നുമാണ്'' (റോമാ 10:17). അനുദിനം ദൈവവചനം വായിക്കുമ്പോൾ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗമാണ് കേൾക്കുന്നത്, അത് വിശ്വാസം വർധിപ്പിക്കും. അതിനാൽ ന്യായപ്രമാണ ഗ്രന്ഥമായ ദൈവവചനം എപ്പോഴും നമ്മുടെ അധരത്തിൽ ഉണ്ടായിരിക്കുവാനും അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കുവാനും തയാറായാൽ അതിലൂടെ ആത്മീയവും ഭൗതികവുമായ അഭിവൃദ്ധി പ്രാപിക്കുവാൻ സാധിക്കും (ജോഷ്വാ 1:8). വചനം ഹൃദയത്തിൽ നിലനിർത്തി ജാഗരൂകതയോടെ മക്കളെ പഠിപ്പിക്കുവാനും വീട്ടിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കുവാനും (നിയമാ. 6:6-7) മാതാപിതാക്കൾ തയാറാകുമ്പോൾ മക്കളുടെ വിശ്വാസം വർധിക്കും.

5. വചനം ശുദ്ധീകരിക്കുന്നു
യേശു ഇപ്രകാരം പറഞ്ഞു: ''ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ളവരായിരിക്കുന്നു'' (യോഹ. 15:3). ശരീരത്തെ ശുദ്ധീകരിക്കുവാനായി നാം പലപ്രാവശ്യം ജലം ഉപയോഗിക്കാറുണ്ട്. അതിലൂടെ ശരീരത്തിലെ ദുർഗന്ധവും മാലിന്യവും അകറ്റുവാൻ കഴിയും. ഇതുപോലെ അനുദിനമുള്ള വചനവായന ആത്മാവിനെയും മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്നു. വചനം വായിക്കുമ്പോൾ ദൈവം  നമ്മുടെമേൽ ശുദ്ധജലം തളിച്ച് സകല മാലിന്യങ്ങളിൽനിന്നും ശുദ്ധീകരിച്ച് പുതുചൈതന്യം നിറയ്ക്കുകയാണ് ചെയ്യുന്നത്. ''ഞാൻ നിങ്ങളുടെമേൽ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളിൽനിന്നും നിങ്ങൾ ശുദ്ധീകരിക്കപ്പെടും'' (എസെക്കി. 36:25). അനുദിനം വചനം വായിക്കുമ്പോൾ ജഡത്തിന്‍റെ വ്യാപാരങ്ങളെ (ഗലാ. 5:19-21) നമ്മിൽനിന്ന് കഴുകിക്കളയാനാകും.

6. വചനം ദൈവമക്കളാക്കുന്നു
''തന്നെ സ്വീകരിച്ചവർക്കെല്ലാം തന്‍റെ നാമത്തിൽ വിശ്വസിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവു നല്കി'' (യോഹ. 1:12). ''ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്‍റെ അമ്മയും സഹോദരരും (ലൂക്കാ 8:21). അനുദിനം വചനം വായിക്കുകയും ധ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുമ്പോൾ നാം ദൈവമക്കളുടെ സ്ഥാനത്തേക്ക് ഉയർത്തപ്പെടുകയാണ്. ദൈവവചനം വായിക്കുകയും അത് പാലിക്കുകയും ചെയ്യുമ്പോൾ പാറപ്പുറത്ത് ഭവനം പണിത ദൈവമക്കളുടെ കൂട്ടായ്മയിൽ നാം പങ്കുചേരുന്നു. ലോകത്തിന്‍റെ മക്കൾ ലോകത്തിന്‍റെ വാക്കുകൾക്ക് പ്രാധാന്യം നല്കി പൂഴിയിൽ കെട്ടിപ്പൊക്കുന്നതെല്ലാം തകർന്നുപോകുമെന്ന് മനസിലാക്കി ദൈവമക്കളുടെ സ്വാതന്ത്ര്യത്തിൽ വളരുവാൻ, വചനത്തിന്‍റെ വെളിച്ചത്തിൽ ജീവിതം ക്രമപ്പെടുത്താം.

7. നിത്യജീവൻ നല്കും
''സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്‍റെ  വചനം പാലിച്ചാൽ അവൻ ഒരിക്കലും മരിക്കുകയില്ല'' (യോഹ. 8:51). നിത്യരക്ഷയ്ക്കുള്ള ദൈവിക പദ്ധതികളാണ് വിശുദ്ധ ലിഖിതങ്ങളിൽ ദൈവം വെളിപ്പെടുത്തുന്നത്. അന്ത്യവിധിയിൽ നമ്മെ വിധിക്കുന്നത് ഈ വചനം തന്നെയാണ്. കാരണം ''അവൻ രക്തത്തിൽ മുക്കിയ മേലങ്കി ധരിച്ചിരിക്കുന്നു. അവന്‍റെനാമം ദൈവവചനം എന്നാണ്'' (വെളി. 19:13). വിശുദ്ധ പൗലോസ് തന്‍റെ ശിഷ്യനായ തിമോത്തിയോസിന് നല്കുന്ന ഈ ഉപദേശം ശ്രദ്ധിക്കണം. ''വിശ്വാസത്തിലൂടെ രക്ഷ പ്രാപിക്കുന്നതിന് നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധ ലിഖിതങ്ങൾ നീ ബാല്യം മുതൽ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യൻ പൂർണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തനാവുകയും ചെയ്യുന്നു'' (2 തിമോ.3:15-17).

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. സഭയുടെ പ്രബോധനങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമാകരുത് നമ്മുടെ വചനവ്യാഖ്യാനങ്ങൾ. വിശുദ്ധഗ്രന്ഥം രൂപംകൊണ്ടത് സഭയിലാണ്. ക്രിസ്തുസംഭവം അത് അനുഭവമായി, സാക്ഷ്യമായി, വായ്‌മൊഴിയായി, വിശുദ്ധ ലിഖിതമായി രൂപപ്പെടുവാൻ ദീർഘനാളത്തെ ചരിത്രപശ്ചാത്തലവും സഭാപാരമ്പര്യവും വഹിച്ചിട്ടുള്ള പങ്കിനെ വിസ്മരിക്കാതെ വചനം വ്യാഖ്യാനിക്കുവാൻ കഴിയണം. വിശുദ്ധ ഗ്രന്ഥത്തിന്‍റെ മുഴുവൻ ആശയം: വ്യവസ്ഥകളില്ലാതെ സ്‌നേഹിക്കുന്ന ദൈവത്തിന്‍റെ സ്‌നേഹവും സകല മനുഷ്യരുടെയും രക്ഷയുമാണ് (യോഹ. 3:16).

2. നമ്മുടെ വിശുദ്ധീകരണത്തിനും നിത്യരക്ഷയ്ക്കും ആവശ്യമായ ദൈവിക പദ്ധതികളാണ് വിശുദ്ധ ലിഖിതത്തിലൂടെ ദൈവം വെളിപ്പെടുത്തുന്നത്. ഈ സത്യം മറന്ന് യുക്തിക്കും തർക്കത്തിനും മാത്സര്യത്തിനും ദൈവവചനം ഉപയോഗിച്ച് നമ്മുടെയും മറ്റുള്ളവരുടെയും വിശ്വാസജീവിതത്തെ തകർക്കുവാൻ വചനത്തെ വികലമായി വ്യാഖ്യാനിക്കരുത്.

പ്രാർത്ഥന
കർത്താവായ ദൈവമേ, ദൈവവചനത്തിന്‍റെ ആഴങ്ങളിലേക്ക് ഞങ്ങളെ നയിക്കണമേ. അനുദിനം വചനം വായിക്കാനും ധ്യാനിക്കാനും പഠിക്കാനും അതു ജീവിതത്തിലൂടെ പ്രഘോഷിക്കാനും പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ ഞങ്ങളെ പൂരിതമാക്കേണമേ. ഞങ്ങളുടെ വിശ്വാസജീവിതത്തെ വചനത്താൽ ബലപ്പെടുത്തേണമേ.