Monday, 8 July 2013

The Good Parish Priest A Model

 

Shalom Times, 23 May 2013
Written by 


When Jean Baptist Vianney entered his parish on that winter evening in February, 1818, he quickly realized the religious indifference prevailing there and the contrast in this respect to the kindly and religiously inclined Ecully. Upon his arrival, no one came forward to bid him welcome. The very atmosphere of the neighborhood seemed cold and repellant. The people of that place, while not positively bad, were for the most part indifferent in the matter of their eternal welfare. Daily Mass was attended by only two or three elderly women. For the most trivial excuse, men neglected Sunday Mass. Not one of them attended Vespers, although at the same time the cafes of the village were crowded. Even the most devout of the women approached the Sacraments but rarely, while the men, through human pride, neglected to make their Easter duty. In fact, one of their number begged the pastor to give him Holy Communion in the sacristy, so that no one might see him. Servile work of every kind was done on Sunday, and at harvest time the carts and wagons were in use during the entire day “carting souls to hell,” as Father Vianney not inaptly expressed it. Not in a day were these conditions changed. Such a result required many years of effort. In time, however, Divine grace triumphed and the almost unknown parish of Ars became the glorious model for the whole of France. The spirit of religion was revived, public worship restored, the Lord’s day unusually respected and observed. The parish formed, as it were, one large-family, in which each member vied with the other in the service of God. What had the young pastor done to thus transform his parish? He did nothing that any other country pastor may not attempt to do. As his parishioners did not come to him, he went to them in their homes. He was not satisfied with one formal visit but called repeatedly upon his people, as their spiritual or temporal needs seemed to require. He timed his visits for the most part when the family was assembled for the noonday meal. He would enter the living room or stand at the threshold and chat in a friendly manner with the members of the household. Although invited to partake of their hospitality he never accepted the least refreshment, not even a drink of water. He talked with them about their every day life, their cares and anxieties, their hopes and disappointments.

The people soon perceived that Father Vianney was one of themselves and thus they learned to confide in him and to ask his advice in their temporal affairs. Then, whenever occasion presented, with great aptitude he turned the conversation to things supernatural. At the same time he was never insistent. His manner was always affable, never impatient, never reproving; even when he might justly have given reproof. This gentleness in his manner, which, was only the reflex of the charity in his heart, soon won over his people, who now looked forward to his visits and considered themselves highly honored when he called. We have already had occasion to notice his defective memory, and how in consequence he was so greatly impeded in the prosecution of his studies. This drawback made itself particularly felt when he came to prepare his sermons. Many a sleepless night did the poor man devote to the preparation of the discourses to be given to his people. But his industry, strengthened by the Divine assistance, conquered, so that, while he never possessed the gift of oratory, he spoke easily, earnestly and convincingly, and when, in after years, the pilgrims poured in to Ars, sometimes as many as 20,000 in a single year, he was able to give his daily instruction from the pulpit without any special preparation and without the embarrassment which he had experienced at the beginning of his priestly career.

In order to make the practice of religion more attractive for his parishioners, he sought to beautify and decorate the little parish church. In this work he was greatly aided by Mademoiselle d’Ars, sister of the Vicomte d’Ars, who himself generously provided the little church with new vestments and altar vessels. With the co-operation of his parishioners, who, day by day were learning to appreciate their pastor’s solid piety, he built two chapels as an addition to the parish church. One of these he dedicated to Saint Philomena, a youthful martyr, whose relics were recovered at Rome in the beginning of the nineteenth century; the other was placed under the invocation of Saint John the Baptist, and in it stood the confessional of the cure of Ars, the “Mercy Seat,” as it were, of the Almighty, at which untold thousands of souls were reconciled to their Creator. Despite the fact that the number of his friends and co-workers steadily increased, thus evidencing the fruitfulness of his labors,

One evening when Mr. Mandy, the Maire of Ars, came to visit the curé, he found him pale as death and apparently exhausted. Greatly alarmed, he exclaimed: “Are you ill, Father Vianney?” “Oh, my good friend,” the latter replied, “you are just in time, I have nothing left to eat.” For three days Father Vianney had had no provisions whatever in the house, having bestowed the last of his potatoes upon a poor mendicant.
He offered up to God all his mortifications for the welfare of his people, increasing these exercises habitually as Easter approached, and whenever it was a question of touching the heart of a hardened sinner. He joined prayer to fasting. At two o’clock in the morning he arose and said the night-office of the breviary. At four o’clock he entered the church to visit our Lord in the Blessed Sacrament and then said his Mass.
After Mass he gave instruction in catechism and heard confessions. So steadily was he occupied in this work that he seldom left the church until noon-time. He devoted the afternoons to visiting the sick and spent the rest of the day in the church, where, to the edification of all, he held evening devotions in public. What could the Lord refuse to such self-sacrificing love? Vianney himself used to say: “I obtained from Him everything that I wanted!” The progress in the spiritual condition of the congregation at Ars necessarily became known in the surrounding country and Father Vianney’s fellow priests of other parishes begged him to help them in the pulpit and confessional.

These requests Father Vianney never refused, so that, in the space of two years, he became the real apostle of the cathedral circuit. So great was the success of his spiritual labors that the faithful who desired his assistance no longer waited until he should come again to their parishes, but themselves visited him at Ars.

Soon the high road to Ars was filled with pedestrians and vehicles carrying a great number of visitors, and this procession of pilgrims increased when reports were spread of the miracles which took place at Ars.

Sunday, 7 July 2013

Ten Rules of LIFE



Shalom Times, 23 May 2013
Written by  Cardinal Van Thuan 

These are ten golden rules to live an authentic Christian life
1. I will live the present moment to the fullest.
2. I will discern between God and God’s works.
3. I will hold firmly to one secret: prayer.
4. I will see in the Holy Eucharist my only power.
5. I will have only one wisdom: the science of the Cross.
6. I will remain faithful to my mission in the Church and for the Church as a witness of Jesus Christ.
7. I will seek the peace the world cannot give.
8. I will carry out a revolution by renewal in the Holy Spirit.
9. I will speak one language and wear one uniform: Charity.
10. I will have one very special love: The Blessed Virgin Mary.

2. I will discern between God and God’s works
Alone in my prison cell, I continued to be tormented by the fact that I was forty-eight years old, in the prime of my life, that I had worked for eight years as a bishop and gained so much pastoral experience and there I was isolated, inactive and far from my people... (1700km)
One night, from the depths of my heart I could hear a voice advising me:
“Why torment yourself? You must discern between God and the works of God. Everything you have done and desire to continue to do, pastoral visits, training seminarians, sisters and members of religious orders, building schools, evangelizing non-Christians. All of that is excellent work, the work of God but it is not God! If God wants you to give lit up and put the work into his hands, do it and trust him. God will do the work infinitely better than you; he will entrust the work to others who are more able than you. You have only to choose God and not the works of God!”
This light totally changed my way of thinking. When the Communist put me in the hold of the boat, the HAI-PHONG along with 1500 other prisoners and moved us to the north, I said to myself, “here is my cathedral, here are the people God has given me to care for, here is my mission: to ensure the presence of God among these, my despairing, miserable brothers. It is God’s will that I am here. I accept his will”. And from that minute onwards, a new peace filled my heart and stayed with me for thirteen years.
 

സുനാമിത്തിരകളെ തടഞ്ഞുനിർത്തിയ ദിവ്യകാരുണ്യം

 
 Shalom Times, 02 July 2013 10:42 
Written by  ശാന്തിമോൻ ജേക്കബ് 

ലറിക്കുതിച്ചെത്തുന്ന സുനാമിത്തിരകളെ ദിവ്യകാരുണ്യത്തിന്റെ ശക്തികൊണ്ട് തടഞ്ഞുനിർത്തിയ ഒരിടയനും അദ്ദേഹത്തിന്റെ ഇടവകജനവും.
ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ ഇക്വഡോറിനടുത്തുള്ള ഒരു ദ്വീപാണ് ടുമാകോ. നിരവധി പ്രശസ്ത ഫുട്‌ബോൾ താരങ്ങളുടെ ജന്മനാട്. ചുറ്റും പസഫിക് സമുദ്രത്തിന്റെ ഇരമ്പൽ. കടലിന്റെ കനിവു കാത്തുകഴിയുന്ന ഒരു ജനത.

1906 ജനുവരി 13 ശനിയാഴ്ച. രാവിലെ 10 മണി സമയം. പെട്ടെന്നാണ് വലിയ ശബ്ദത്തോടെ ഭൂമി കുലുങ്ങിയത്. ശാന്തസമുദ്രത്തിൽ ഏറെ ദൂരയല്ലാതെയെവിടെയോ ഒരു അഗ്നിപർവത സ്‌ഫോടനം. പത്തു മിനിറ്റോളം നീണ്ടുനിന്നു ഭൂമിയുടെ കമ്പനം.

ഇനി എന്തു സംഭവിക്കുമെന്ന് നാട്ടുകാർക്കു നന്നായറിയാം; ആകാശത്തോളം മുട്ടെ ഇരമ്പിയാർക്കും സമുദ്രജലം. അതൊരുപക്ഷേ, ഈ കൊച്ചുദ്വീപിനെ നക്കിത്തുടക്കാനും സാധ്യതയുണ്ട്.
ജനങ്ങൾ ഒന്നായി തങ്ങളുടെ ഇടവക ദേവാലയത്തിലേക്കു പാഞ്ഞു. ഫാ. ജെറാർഡോ ലറോൻഡോയാണു വികാരി; ഫാ. ജൂലിയൻ അദ്ദേഹത്തിന്റെ സഹായിയും.
ഉടനടി ഒരു ദിവ്യകാരുണ്യപ്രദിക്ഷണം നടത്തണമെന്നതായിരുന്നു നാട്ടുകാരുടെ അഭ്യർത്ഥന.

ഫാ. ജറാർഡോയും ഫാ. ജൂലിയാനും ദേവാലയത്തിനുള്ളിലേക്കു കടന്നു. സക്രാരിയിൽ സൂക്ഷിച്ചിരുന്ന ദിവ്യകാരുണ്യം അവർ ഭക്ഷിച്ചു. കടൽവെള്ളം ഇരമ്പിയെത്തി പള്ളി തകർന്നുപോയാലും കൂദാശചെയ്ത തിരുവോസ്തികൾ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രേഷ്ഠമായൊരു മുൻകരുതൽ. ഇനിയുള്ളത്, അരുളിക്കയിൽ വെക്കാനുള്ള തിരുവോസ്തി മാത്രം.
ദിവ്യകാരുണ്യം അരുളിക്കയിൽ സ്ഥാപിച്ച് പള്ളിയുടെ പുറത്തേക്കിറങ്ങി ഫാ. ജെറാർഡോ; കൂട്ടായി ഫാ. ജൂലിയാനും ഇടവകജനം മുഴുവനും. ദ്വീപിന്റെ താഴ്ന്ന ഭാഗങ്ങൾ വെള്ളത്തിനടിയിലായിത്തുടങ്ങി. വൈദികരും ജനവും കടൽത്തീരത്തേക്കു നീങ്ങി.

തീരത്തെ കാർന്നുതിന്നാനാവുംവിധം കൂറ്റൻ തിര ദൂരെനിന്നു കുതിച്ചെത്തുന്നതുകാണാം; ടുമാകോയിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തേക്കാൾ ഉയരമുണ്ടതിന്.
ജനം നിലവിളിച്ചു; ചിലർ ദൈവത്തെ വിളിച്ച് അലറിക്കരഞ്ഞു; ഇടത്തുകൈയിൽ അരുളിക്ക ഉയർത്തിപ്പിടിച്ച് വലത്തുകൈ കൊണ്ട് കടൽത്തിരകളുടെമേൽ ആകാശത്തു കുരിശടയാളം വരച്ചു ഫാ. ജെറാർഡോ.

''കർത്താവേ കരുണയുണ്ടാകേണമേ. പാപികളായ ഈ മക്കളുടെ മേൽ അലിവു തോന്നേണമേ.'' നെഞ്ചുരുകി പ്രാർത്ഥിച്ചു ആ നന്മയുള്ള വൈദികൻ.

പെട്ടെന്ന്, ജനത്തിന്റെ നിലവിളി നിലച്ചു. ''അത്ഭുതം, അത്ഭുതം'' അവർ വിളിച്ചുകൂവി.
അതെ, അതൊരു മഹാത്ഭുതം തന്നെയായിരുന്നു. മരങ്ങൾക്കുമേലെ, ആകാശത്തോളമുയർന്ന സുനാമിത്തിരകൾ മുന്നോട്ടു കുതിക്കാതെ പിന്നോട്ടു വലിയുന്നതിനെ അത്ഭുതമെന്നല്ലാതെ എന്തു പേരാണു വിളിക്കുക?
ടുമാകോയിലെ ദിവ്യകാരുണ്യനാഥൻ അവരെ രക്ഷിച്ചിരിക്കുന്നു. വാർത്ത മറ്റൊരു സുനാമിപോലെ ലോകമെങ്ങും പരന്നു. യൂറോപ്പിൽ നിന്നുപോലും ഫാ. ജെറാർഡോയ്ക്കു കത്തുകൾ ലഭിച്ചു; തങ്ങൾക്കു വേണ്ടിക്കൂടി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥനകളുമായി.
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച 'എന്റെ ഓർമയ്ക്കായി'  എന്ന പുസ്തകത്തിൽനിന്ന്)

 

സഹായകന്റെ പിന്നാലെ


Shalom Times, 02 July 2013 10:51 
Written by  സ്റ്റെല്ല ബെന്നി

'ജീസസ് യൂത്ത് 87' എന്ന യൂത്ത് കൺവൻഷന് മുന്നോടിയായി ജീസസ് യൂത്തിലെ ഫസ്റ്റ്‌ലൈൻ ലീഡേഴ്‌സ് കളമശേരിയിലെ എമ്മാവൂസിൽ ഒരുമിച്ചുകൂടിയ സമയം. ആ ദിവസം ഭക്ഷണം പാകം ചെയ്യുന്ന ടീമിന്റെ ലീഡറായി ഞാൻ നിയോഗിക്കപ്പെട്ടു. കപ്പയും മത്തിയും അടുക്കളയിൽ എത്തി. ഞങ്ങളുടെ ടീമിലുള്ള ആൺകുട്ടികൾ കപ്പപ്പുഴുക്ക് ഉണ്ടാക്കുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. മീൻ കറിവയ്ക്കുന്നതിന്റെ ഉത്തരവാദിത്വം എന്നെ ഏല്പിച്ചു. എന്നാൽ, എനിക്ക് പച്ചക്കറികൾ മാത്രമായിരുന്നു പാകം ചെയ്യാൻ അറിയാമായിരുന്നത്. ആ കാലഘട്ടങ്ങളിൽ ഞാൻ തികഞ്ഞ സസ്യഭുക്കായിരുന്നു. പച്ചമീൻ കൈയിലെടുക്കുന്നതും അതു വൃത്തിയാക്കുന്നതുമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു എനിക്കന്ന്. പച്ചമീൻ കറിവയ്ക്കുന്നതിന്റെ ചേരുവകളൊന്നും അറിയുകയും ഇല്ലായിരുന്നു. ഞാനാകെ വിഷമിച്ചു. ടീമിൽ മീൻ കറി വയ്ക്കാൻ അറിയാവുന്ന മറ്റാരും ഉണ്ടായിരുന്നുമില്ല. വേറൊരു നിവൃത്തിയുമില്ലാത്തതിനാൽ ഞാൻ പാ ചകം തുടങ്ങാൻ തീരുമാനിച്ചു. അതിനുള്ള ഒരുക്കമാ യി ബാത്ത്‌റൂമിൽ കയറി വാതിലടച്ച്, കൈകൾ കൂപ്പി ഭക്തിയോടെ പരിശുദ്ധാത്മാവിനെ വിളിച്ചപേക്ഷിച്ചു.  ഈ മീൻകറി നീ തന്നെ എന്നെക്കൊണ്ട് നന്നായി പാചകം ചെയ്യിക്കണമേ. ഞാനിതുവരെ പാചകം ചെയ്തിട്ടുള്ള എല്ലാ കറികളെയുംകാൾ രുചിനിറഞ്ഞ കറിയായി ഇതിനെ രൂപാന്തരപ്പെടുത്തണമേ എന്ന് ഞാൻ പ്രാർത്ഥിച്ചു.

പിന്നീടങ്ങോട്ട് നടന്നത് ഒരു പരിശുദ്ധാത്മ പാചകമായിരുന്നു. പച്ചമത്തി നന്നാക്കുന്നതിന്റെ അറപ്പും വെറുപ്പും ഞാൻ ഓർത്തതുപോലുമില്ല. ഞൊടിയിടകൊണ്ട് ഞാനും രണ്ടു സഹോദരിമാരും കൂടി അതുണ്ടാക്കി. പക്ഷേ, പ്രശ്‌നം ഉദിച്ചത് അപ്പോഴല്ല. ചേരുവകൾ ചേർക്കാൻ നേരത്താണ്. എന്റെ കൂടെയുള്ള രണ്ടുപേർക്കുമറിയില്ല ചേരുവകളെന്തെന്ന്. ഒരു നിമിഷം ഞാനും ശങ്കിച്ചുനിന്നു. അടുത്ത നിമിഷം ഞാൻ പരിശുദ്ധാത്മാവിൽ ആശ്രയിച്ചുകൊണ്ട് ഒരു ഊഹംവച്ച് ചേരുവകൾ എല്ലാം ചേർത്ത് കറി അടുപ്പിൽ വച്ചു. പാചകം ചെയ്തപ്പോഴും വാങ്ങിവച്ചപ്പോഴുമെല്ലാം ചങ്ക് പിടയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, വിളമ്പിക്കഴിഞ്ഞപ്പോൾ വിധം മാറി. 'സൂപ്പർ മീൻകറി' ആരാണിത് പാകംചെയ്തത് എന്നു ചോദിച്ചുകൊണ്ട് കഴിച്ചവരെല്ലാം വെച്ചയാളെ അന്വേഷിച്ച് അടുക്കളയിൽ വന്നു. ''ഞാനല്ല പരിശുദ്ധാത്മാവാണ് വെച്ചത്. അതുകൊണ്ടാണ് ഇത്ര രുചി. ഞാൻ പച്ചമീൻകറി കഴിക്കുകയില്ല. അതുകൊണ്ട് അഭിനന്ദനമെല്ലാം പരിശുദ്ധാത്മാവിന് കൊടുത്താൽ മതി.'' ഞാൻ മറുപടി പറഞ്ഞു.

നിത്യസഹായകനായ പരിശുദ്ധാത്മാവ്
നമ്മുടെ നിത്യസഹായകനായ പരിശുദ്ധാത്മാവ് ഏതെല്ലാം വിധത്തിൽ നമ്മെ സഹായിക്കും എന്ന് വെളിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഞാനീ സംഭവം പറഞ്ഞത്. യേശു ശിഷ്യന്മാരോടു പറഞ്ഞു. ''ഞാൻ പിതാവിനോടു അപേക്ഷിക്കുകയും എന്നേക്കും നിങ്ങളുടെ കൂടെയായിരിക്കുവാൻ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങൾക്കു തരുകയും ചെയ്യും.'' (യോഹ.14:16). നിത്യവും നിങ്ങളുടെ കൂടെ ആയിരിക്കുവാൻ എന്നു പറഞ്ഞിരിക്കുന്ന വാക്ക് ഏറെ ശ്രദ്ധേയമാണ്. എല്ലാ സമയത്തും നമ്മളോടൊപ്പമായിരിക്കുന്നതിനും ഏതു കാര്യത്തിലും നമ്മെ സഹായിക്കുന്നതിനും വേണ്ടിയാണ് പരിശുദ്ധാത്മാവിനെ നല്കിയിരിക്കുന്നത്. ജീവിതത്തിന്റെ അനേക നിമിഷങ്ങളിൽ പരിശുദ്ധാത്മാവ് കൈപിടിച്ചുയർത്തിയതിന്റെ  സാക്ഷ്യങ്ങൾ എനിക്കുണ്ട്.

കണക്കറിയാത്തവൾ കണക്കുടീച്ചറായ കഥ
എനിക്ക് ചെറുപ്പം മുതലേ കണക്ക് വളരെ ബുദ്ധിമുട്ടുള്ള വിഷയമായിരുന്നു. അഞ്ചാം ക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ കണക്കിന് പൂജ്യം മാർക്ക് കിട്ടിയിട്ടുണ്ട്. ഞാൻ അധ്യാപികയായി ആദ്യമായി നിയമിക്കപ്പെട്ടത് ഒരു മഠംവക എൽ.പി സ്‌കൂളിലാണ്. അവിടെ എനിക്ക് എല്ലാ വിഷയവും പഠിപ്പിക്കണമായിരുന്നു. കണക്കു പഠിപ്പിക്കണമെന്നറിഞ്ഞപ്പോൾ തന്നെ ചങ്കിടിക്കുവാൻ തുടങ്ങി. കണക്ക് പഠിപ്പിക്കുന്നതിൽനിന്നും ഒഴിവാക്കിത്ത രണമെന്ന് ഞാൻ ഹെഡ്മിസ്ട്രസ് സി സ്റ്ററിനോട് അപേക്ഷിച്ചു. ഹെഡ്മിസ്ട്രസ് മറ്റ് അധ്യാപകരോടു ചോദിച്ചു. എനിക്കു പകരം കണക്ക് ക്ലാസിൽ പോകാമോ എന്ന്. പക്ഷേ, ആരും തയാറായില്ല. അവസാനം സിസ്റ്റർ എ ന്നെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു, ''പ്രാർത്ഥിച്ചുകൊണ്ട് മോൾ അങ്ങു തുടങ്ങിക്കോ. ഒന്നിനും കുറവ് വരികയില്ല. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിച്ചാൽ മതി, ഞാൻ സഹായിക്കാം.''

ഞാൻ സിസ്റ്റർ പറഞ്ഞത് അനുസരിച്ചു. കണക്കു പുസ്തകം തുറക്കുന്നതിനു മുൻപുതന്നെ ആ വിഷയത്തെയും പുസ്തകത്തെയും പ്രത്യേകമാംവണ്ണം പരിശുദ്ധാത്മാവിന് സമർപ്പിച്ചു. ഞാനിങ്ങനെ പ്രാർത്ഥിച്ചു: ''പരിശുദ്ധാത്മാവേ നിത്യസഹായകാ, എന്റെമേൽ പറന്നിറങ്ങണമേ. ജ്ഞാനവും ബുദ്ധിയും അറിവും ഓർമശക്തിയും നല്കുന്ന പരിശുദ്ധാത്മാവേ എന്റെ നിസഹായതയിൽ എന്നെ സഹായിക്കണമേ. എനിക്കു പകരം അവിടുന്ന് എന്റെ ഉള്ളിലിരുന്ന് കണക്കു പഠിപ്പിക്കണമേ. അതിന്റെ എല്ലാ മഹത്വവും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു.'' പരിശുദ്ധാത്മാവിൽ ആശ്രയിച്ചുകൊണ്ട് കണക്കുക്ലാസിലേക്ക് ചെന്നു. ഞാൻ കണക്കു പഠിപ്പിച്ചു തുടങ്ങി. കുട്ടികൾക്കെല്ലാം വലിയ സന്തോഷമായി. ഞാൻ പറയുന്നതെല്ലാം അവർ വാപൊളിച്ചിരുന്ന് കേട്ടു. അവർക്കെല്ലാം വലിയ അത്ഭുതമായി. കാരണം, ഇന്നലെവരെ അവർക്ക് ഏറ്റവും ബുദ്ധിമുട്ടായിരുന്ന കണക്ക് ഒരാഴ്ചത്തെ എന്റെ പഠിപ്പിക്കൽകൊണ്ട് എളുപ്പമായിത്തീർന്നു.

ആ സ്‌കൂളിൽ ക്ലാസ്ടീച്ചർ രീതിയാ യിരുന്നു നിലനിന്നിരുന്നത്. അതായത് ഒരു ടീച്ചർ തന്നെ എല്ലാ വിഷയവും പഠിപ്പിക്കണമായിരുന്നു. എനിക്ക് നന്നാ യി പഠിപ്പിക്കാനറിയാവുന്ന മറ്റു വിഷയങ്ങൾ നിലനില്‌ക്കേ കുട്ടികൾ ഏറ്റവും അധികം ഇഷ്ടപ്പെട്ടത് അന്നുവരെ അവർക്ക് വിഷമമായിരുന്ന കണക്കുക്ലാസിനെയാണ്. അവർ എനിക്കൊരു പേരിട്ടു, 'കണക്കുടീച്ചർ.' കുട്ടികളു ടെ കണക്കിലുള്ള മാറ്റം തിരിച്ചറിഞ്ഞപ്പോൾ മാതാപിതാക്കൾ എന്നെ കാണാൻ വന്നു. അവർക്കും അത്ഭുതമായിരുന്നു. കാരണം, കുട്ടികളിൽ പലർക്കും കണക്ക് അതുവരെ കീറാമുട്ടിയായിരുന്നു. ഞാൻ അവരോട് പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ പറഞ്ഞു. അവർ അനുസരിച്ചു. അത്ഭുതകരമായ മാറ്റം അവരുടെ പഠനത്തിലും സ്വഭാവരീതികളിലും ഉണ്ടായി.

ഒൻപതാം ക്ലാസിലെ ഓണാഘോഷം
ഒൻപതാം ക്ലാസുവരെ എനിക്ക് ഇംഗ്ലീഷ് പ്രയാസമേറിയ വിഷയമായിരുന്നു. ശ,െ ംമ െതുടങ്ങിയ നിസാരവാക്കുകളുടെ അർത്ഥംപോലും അ റിഞ്ഞുകൂടായിരുന്നു. ഒൻപതിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് എന്റെ ക്ലാസ്ടീച്ചർ ഓണത്തെക്കുറിച്ച് ഇംഗ്ലീഷിൽ ഒരു പ്രസംഗം എഴുതിത്തന്നു. ഒരാഴ്ചയോളം ഞാൻ കഷ്ടപ്പെട്ട് പഠിച്ചിട്ടും ആ പ്രസംഗത്തിന്റെ കാൽഭാഗം പോലും ഹൃദിസ്ഥമാക്കാൻ കഴിഞ്ഞില്ല. അതുമൂലം എനിക്ക് ടീച്ചറിന്റെ തല്ലുകിട്ടി. ക്ലാസിനു പുറത്തിറങ്ങി നില്‌ക്കേണ്ടതായും വന്നു. അപ്പോഴാ ണ് വേദപാഠക്ലാസിൽ ടീച്ചർ പറഞ്ഞ കാര്യം ഓർത്തത്. പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചാൽ ജ്ഞാനവും ബുദ്ധിയും ആലോചനാശക്തിയും ഓർമശക്തിയും എല്ലാം ലഭിക്കുമെന്നും പഠനം ഏറ്റവും എളുപ്പമായിത്തീരുമെന്നും. ഞാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചു. പരിശുദ്ധാത്മാവിന് ആ പ്രസംഗം സമർപ്പിച്ചു. അത്ഭുതമെന്നു പറയട്ടെ, രണ്ടാഴ്ച കിണഞ്ഞു പരിശ്രമിച്ചിട്ടും പഠിക്കാൻ പറ്റാതിരുന്നത് അരമണിക്കൂർകൊണ്ട് ഹൃദിസ്ഥമാക്കാൻ കഴിഞ്ഞു. ഞാൻ പ്രസംഗം പറയുന്നത് കേട്ടപ്പോൾ ടീച്ചറിനും അത്ഭുതമായി. ടീച്ചർ ചോദിച്ചു, ''ഇത്രയും നാൾ പഠിക്കാൻ വിഷമിച്ചിരുന്ന ഈ ഉപന്യാസം നീയെങ്ങനെയാണ് ഇപ്പോൾ പഠിച്ചെടുത്തത്.'' ഞാൻ പറഞ്ഞു, ''ഞാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചു. പരിശുദ്ധാത്മാവ് എന്നെ പഠിപ്പിച്ചു.'' എന്നാൽ പിന്നെ നിനക്കിത് ആദ്യമേ ചെയ്തുകൂടായിരുന്നോ എന്ന് ടീച്ചർ ചോദിച്ചു.

 അന്നുമുതൽ എന്റെ ഇംഗ്ലീഷ് പഠനത്തിന്റെ നിലവാരമുയർന്നു. മുക്കിമൂളി ഇംഗ്ലീഷ് വായിച്ചുകൊണ്ടിരുന്ന ഞാൻ അന്നുമുതൽ ഇംഗ്ലീഷ് പഠി ക്കാൻ വിഷമിക്കുന്നവരെ സഹായിക്കുന്നവരുടെ ഗണത്തിലേക്കുയർത്തപ്പെട്ടു. ഒരു കാര്യം അതിലൂടെ എനിക്ക് മനസിലായി. വിജയം നല്കുന്നവൻ കർത്താവാണ്. ''കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച വരുന്നത്. ഒരുവനെ താഴ്ത്തുകയും അപരനെ ഉയർത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നത് ദൈവമാണ്'' (സങ്കീ.75:6).

സമാധാനം നല്കുന്ന പരിശുദ്ധാത്മാവ്
സമാധാനദാതാവായ യേശുവിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളിൽ നിറയുന്നത് പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലൂടെയാണ്. ഒരിക്കൽ ഞാൻ പലവിധ പ്രശ്‌നങ്ങളാൽ ആകുലചിത്തയും അസമാധാനം നിറഞ്ഞവളും ആയിരുന്നു. സമാധാനം കിട്ടുവാൻ ഞാൻ വളരെയേറെ കൊന്തകൾ ചൊല്ലി. നൊവേനകൾ ആവർത്തിച്ചു ചൊല്ലി. പക്ഷേ, എന്റെ ഹൃദയത്തിന് സമാധാനം കിട്ടിയില്ല. അപ്പോൾ എന്റെ ആത്മീയോപദേശകൻ പറഞ്ഞു; സമാധാനം ലഭിക്കാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുക. ഞാനത് അനുസരിച്ചു. ഞാൻ ഇപ്രകാരം പ്രാർത്ഥിച്ചു: 'സമാധാനദാതാവായ ദൈവത്തിന്റെ പരിശുദ്ധാത്മാവേ, എന്റെ ഹൃദയത്തിൽ വന്നുനിറഞ്ഞ് എനിക്ക് സമാധാനം നല്കണമേ.' ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് ഞാൻ കുറച്ചുസമയം കണ്ണുകളടച്ചിരുന്നു. അത്ഭുതമെന്നേ പറയേണ്ടൂ. അനേക ദിവസങ്ങൾ പ്രാർത്ഥിച്ചിട്ട് ലഭിക്കാതിരുന്നത് ഏതാനും മിനിറ്റുകൊണ്ട് എന്റെ ഹൃദയം അനുഭവിച്ചറിഞ്ഞു. യേശു പറഞ്ഞു: ''ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടുപോകുന്നു. എന്റെ സമാധാനം നിങ്ങൾക്കു ഞാൻ നല്കുന്നു. ലോകം നല്കുന്നതുപോലെയല്ല ഞാൻ നല്കുന്നത്'' (യോഹ.14:27). ലോകം ഒരു മ നുഷ്യന് സമാധാനം നല്കുവാൻ ശ്രമിക്കുന്നത് അവന്റെ ജീവിതത്തിലെ പ്രതികൂലങ്ങളെ അനുകൂലങ്ങളാക്കി പരിണമിപ്പിച്ചുകൊണ്ടാണ്. എന്നാൽ, പരിശുദ്ധാത്മാവ് അങ്ങനെയല്ല. പ്രശ്‌നങ്ങളും പ്രതിസന്ധികളും നിലനില്ക്കുമ്പോൾത്തന്നെ ഹൃദയത്തെ സമാധാനംകൊണ്ട് നിറയ്ക്കുന്നു.

വരദാന ഫലസമൃദ്ധി
പരിശുദ്ധാത്മാവിനോട് ചോദിക്കു ന്നവർക്ക് അവിടുന്ന് വരദാനഫലങ്ങളുടെ സമൃദ്ധി നല്കും.
ഞാൻ ചെറുപ്പത്തിൽ പാടാൻ കഴിവുള്ള ആളായിരുന്നില്ല. എന്നാൽ, നൃത്തം ചെയ്യുവാനും അഭിനയിക്കുവാനുമൊക്കെ കഴിവുണ്ടണ്ടായിരുന്നു. മുതിർന്നപ്പോൾ എന്റെ ഉള്ളിൽ പാടാനുള്ള ആഗ്രഹം വളർന്നുവന്നു. ദൈവത്തെ പാടിസ്തുതിക്കുവാനുള്ള കൊതികൊണ്ടാണ് പാടാനുള്ള വരത്തിനുവേണ്ടി കൊതിച്ചത്. ഞാൻ പരിശുദ്ധാത്മാവിനോട് ഇപ്രകാരം പ്രാർത്ഥിച്ചു, 'ഓ പരിശുദ്ധാത്മാവേ, നൃത്തം ചെയ്യാനും അഭിനയിക്കാ നുമുള്ള കഴിവുകൾ തിരിച്ചെടുത്തിട്ട് എനിക്ക് ദൈവത്തെ പാടിസ്തുതിക്കാനുള്ള വരം തരണമേ. അത്ഭുതമെന്നേ പറയേണ്ടൂ, ഞാൻ നന്നായി പാടാൻ തുടങ്ങി. നൃത്തം ചെയ്യാനും അഭിനയിക്കാനുമുള്ള കഴിവുകൾ തിരിച്ചെടുക്കാതെ തന്നെ പരിശുദ്ധാത്മാവ് എന്നെക്കൊണ്ട് പാടിച്ചു. ''ചോദിക്കുവിൻ; നിങ്ങൾക്ക് ലഭിക്കും. അന്വേഷിക്കുവിൻ; നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ; നിങ്ങൾക്കു തുറന്നുകിട്ടും. എന്തെന്നാൽ, ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു. നിങ്ങളിൽ ഏതൊരു പിതാവാണ് മകൻ മീൻ ചോദിച്ചാൽ പകരം പാമ്പിനെ കൊ ടുക്കുക? മുട്ട ചോദിച്ചാൽ പകരം തേളിനെ കൊടുക്കുക? മക്കൾക്കു നല്ല ദാനങ്ങൾ നല്കാൻ ദുഷ്ടരായ നിങ്ങൾക്ക് അറിയാമെങ്കിൽ, സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്കുകയില്ല!'' (ലൂക്കാ 11:9-13)
അതിനാൽ നമുക്ക് പരിശുദ്ധാത്മാവിനുവേണ്ടി മുട്ടിപ്പായി പ്രാർത്ഥിക്കാം. എന്തെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങ ൾക്കുവേണ്ടിയല്ല പരിശുദ്ധാത്മാവിനുവേണ്ടിയാണ് നാം ചോദിക്കേണ്ടത്. നിത്യവും നമ്മിൽ വസിക്കുന്നതിനും എല്ലാ കാര്യങ്ങളിലും നമ്മെ സഹായിക്കുന്നതിനുംവേണ്ടി നിത്യസഹായകനായി നമ്മോടൊത്തായിരിക്കുവാൻ വേണ്ടി പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ എന്നുവേണം പ്രാ ർത്ഥിക്കാൻ.

പ്രാർത്ഥന
ഓ പരിശുദ്ധാത്മാവേ, പാപിയായ എന്നെ ജീവിതയാത്രയിൽ നിരന്തരം സഹായിക്കാൻ അവിടുന്ന് സ്വർഗംവിട്ട് ഇറങ്ങിവരണമേ. എന്റെ ജീവിതത്തിന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അവിടുത്തെ നിത്യസഹായം തന്നുകൊണ്ട് എന്നെ ദൈവമക്കളുടെ സ്ഥാനത്തേക്കുയർ ത്തി യാലും. സുവിശേഷം ലോകമെങ്ങും അറിയിക്കുന്നതിന് ആവശ്യമായ വരദാനഫലങ്ങളുടെ സമൃദ്ധി തന്ന് എന്നെ അനുഗ്രഹിക്കണമേ, ആമ്മേൻ.

 

പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാൻ



Shalom Times, 02 July 2013 11:04 
Written by  ഓമന അഗസ്തി എടത്തിപറമ്പിൽ 

ങ്ങനെയാണ് പ്രാർത്ഥിക്കേണ്ടതെന്ന് നമുക്ക് അറിയില്ല. നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവ് നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിച്ച് പ്രാർത്ഥിക്കുന്നു (റോമാ 8:20). എങ്ങനെ പ്രാർത്ഥിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നാം പലപ്പോഴും പ്രാർത്ഥിച്ചിട്ട് ഫലം ലഭിക്കാത്തതിന്റെ കാരണം യാക്കോബ്ശ്ലീഹാ പറയുന്നു. നിങ്ങൾ ചോദിച്ചിട്ടും നിങ്ങൾക്ക് ലഭിക്കുന്നില്ലായെങ്കിൽ നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താൽ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ് (യാക്കോ.4:3).

എങ്ങനെ ചോദിക്കാം
പുത്രനെന്ന അവകാശത്തോടെ പിതാവെന്ന ബഹുമാനം കൊടുത്തുകൊണ്ട് വേണം ചോദിക്കാൻ. പുത്രനെങ്കിൽ ദൈവഹിതമനുസരിച്ച് അവകാശിയാണ് (ഗലാത്തിയ 4:7). നാം മക്കളെങ്കിൽ അവകാശികളാണ് (റോമാ 8:7) എന്ന ഉറച്ച ബോധ്യം ഉണ്ടായിരിക്കണം. അപ്പോൾ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽനിന്ന് യേശുക്രിസ്തുവഴി എല്ലാം നല്കും (ഫിലി.4:19).

ഒരു കാര്യത്തിലും ആകുലത വേണ്ട
നിങ്ങൾ ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട, പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ (ഫിലി.4:8). നിങ്ങൾ അപേക്ഷകളോടും യാചനകളോടും കൂടെ ആത്മാവിൽ പ്രാർത്ഥനാ നിരതരായിരിക്കുവിൻ (എഫേ. 6:18). കൃതജ്ഞതാനിർഭരരായി നിരന്തരം ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ (കൊളോ.4:2).

എന്തിനെല്ലാം പ്രാർത്ഥിക്കണം
എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യത്തിലും നന്ദി പ്രകാശിപ്പിക്കുവിൻ (1 തെസ.5:16). എല്ലാവർക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥ്യപ്രാർത്ഥനകളും ഉപകാരസ്മരണകളും അർപ്പിക്കുവിൻ (1 തിമോത്തി 2:1). പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കും (മർക്കോ.11:24) എന്ന വിശ്വാസത്തോടുകൂടി വേണം പ്രാർത്ഥിക്കാൻ. ഇങ്ങനെ വിശ്വാസത്തോടെ നാം ചോദിച്ചുകൊണ്ട് ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴെ താഴ്മയോടെ നില്ക്കുമ്പോൾ (1 പത്രോസ് 5:6) സ്വീകാര്യമായ സമയത്ത് നമ്മുടെ പ്രാർത്ഥന കേൾക്കും.

പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാത്തതിന്റെ കാരണം റോമാ ലേഖനത്തിലൂടെ ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ ഭാഗത്ത് അനീതിയുണ്ടെന്നോ? ഒരിക്കലുമില്ല. എനിക്ക് ദയ തോന്നുന്നവനോട് ഞാൻ ദയയും അനുകമ്പ തോന്നുന്നവനോട് അനുകമ്പയും കാണിക്കും (റോമാ 9:14-15). വീണ്ടും മത്തായിയുടെ സുവിശേഷത്തിൽ ഒന്നാം മണിക്കൂറിലും മൂന്നാം മണിക്കൂറിലും ആറാം മണിക്കൂറിലും വേലക്ക് വന്നവർക്ക് ഒരേ കൂലിതന്നെ കൊടുത്തപ്പോൾ ഒന്നാം മണിക്കൂറിൽ വന്നവൻ പിറുപിറുക്കുന്നതായി കാണുന്നു. അപ്പോൾ, യജമാനൻ അവരോട് പറഞ്ഞു, എന്റെ വസ്തുവകകൾ എനിക്കിഷ്ടമുള്ളവർക്ക് കൊടുക്കാൻ എനിക്കധികാരമില്ലെന്നോ? ഞാൻ നല്ലവനായതുകൊണ്ട് നിങ്ങളെന്തിന് അസൂയപ്പെടുന്നു (മത്താ. 20:15). ഇന്നുമുതൽ ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന- കർത്താവേ, കരുണ തോന്നണമേ, ദയ തോന്നണമേ, അനുകമ്പ തോന്നണമേ.

ഹൃദയവിചാരങ്ങൾ പങ്കിടണം
1 സാമുവൽ ഒന്നാം അധ്യായത്തിൽ ഹന്നായെ നാം കണ്ടുമുട്ടുന്നുണ്ട്. മക്കളില്ലാത്തതിനാൽ അവളുടെ സപത്‌നി അവളെ വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തുവന്നിരുന്നു. കർത്താവിനോട് അവൾ ഹൃദയം നൊന്ത് പ്രാർത്ഥിച്ചു (1 സാമു. 1:11) അവൾ ഹൃദയത്തിലാണ് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തു വന്നതുമില്ല. അതിനാൽ, പുരോഹിതനായ ഏലി അവളെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു, നീ എത്രനേരം ഉന്മത്തയായിരിക്കും. നിന്റെ ലഹരി അവസാനിപ്പിക്കുക. അവൾ പറഞ്ഞു; ഗുരോ, വളരെയധികം ഹൃദയവേദന അനുഭവിക്കുന്നവളാണ് ഞാൻ. വീഞ്ഞോ ലഹരിപാനീയങ്ങളോ ഞാൻ കഴിച്ചിട്ടില്ല. കർത്താവിന്റെ മുൻപിൽ എന്റെ ഹൃദയവിചാരങ്ങൾ ഞാൻ പകരുകയായിരുന്നു (1 സാമു.1-12). തുടർന്ന് വായിക്കുമ്പോൾ ദൈവം അവളുടെ പ്രാർത്ഥന കേട്ട് പുത്രനെ നല്കി അനുഗ്രഹിച്ചതായും കാണാം.

ഹെസക്കിയുടെ പ്രാർത്ഥന
സങ്കീ. 119:26 ൽ നമ്മുടെ അവസ്ഥകൾ കർത്താവിന്റെ മുൻപിൽ തുറന്നുവയ്ക്കുക എന്ന വചനം കാണാം. രോഗാവസ്ഥയിൽ മരിക്കാറായ ഹെസക്കിയ ചുമരിലേക്ക് മുഖം തിരിച്ച് പ്രാർത്ഥിച്ചു. ദുഃഖത്തോടെ കരയുകയും ചെയ്തു. അവന്റെ പ്രാർത്ഥന കേട്ട് ആയുസ് 15 വർഷം നീട്ടിക്കൊടുത്തു (2 രാജാ.20:10-11). ഇതുപോലുള്ള പ്രാർത്ഥനകൾ നമ്മിൽനിന്ന് ഉയരാറില്ല. എനിക്ക് എന്താണിങ്ങനെ- അവൾ എന്തുകൊണ്ട് അങ്ങനെ എന്ന് ചിന്തിക്കുന്നവരാണധികവും. വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും എന്ന് വചനം പറയുന്നു. അതാണല്ലോ തളർവാതരോഗിയുടെ കാര്യത്തിൽ നാം കണ്ടതും. അവന്റെ മാത്രം വിശ്വാസമല്ല, ഒപ്പമുള്ളവരുടെ വിശ്വാസത്തെപ്പോലും ദൈവം മാനിക്കുന്നതായി കാണാം (മത്താ. 9:1-8, മർക്കോ. 2:112, ലൂക്കാ 5:17-26). അതുകൊണ്ട് എല്ലാവർക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥ പ്രാർത്ഥനകളും നടത്താൻ പൗലോസ് ശ്ലീഹാ നമ്മെ ഓർമപ്പെടുത്തുന്നു (1 തിമോത്തി 2:1).

ക്ഷമിച്ച് പ്രാർത്ഥിക്കണം
തന്നെയും ദൈവത്തെയും അധിക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത തന്റെ സ്‌നേഹിതന്മാർക്കുവേണ്ടി ജോബ് ക്ഷമിച്ച് പ്രാർത്ഥിച്ചപ്പോൾ അവനുണ്ടായിരുന്ന ഐശ്വര്യം കർത്താവ് ഇരട്ടിയായി തിരികെ കൊടുത്തു (ജോബ് 42:10). ദുഃഖഭാരത്താലും ഹൃദയവ്യഥയാലും മരിക്കാറായ രണ്ട് പേരുടെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം കൊടുക്കുന്നത് ബൈബിളിൽ കാണുന്നു. ഒരേസമയം സാറായും തോബിത്തും ദൈവസന്നിധിയിൽ തങ്ങളുടെ ആവലാതികളും ദുഃഖങ്ങളും ചൊരിഞ്ഞുകൊണ്ട് മരിക്കാൻ ആഗ്രഹിക്കുന്നു. ദൈവം അവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കാനും അവരെ രക്ഷിക്കാനും വേണ്ടി തന്റെ മുഖ്യദൂതന്മാരിലൊരാളായ റാഫേൽ മാലാഖയെ അനനിയാസ് എന്ന പേരിൽ നിയോഗിച്ചയക്കുന്നു. ഇങ്ങനെ നമ്മുടെ കൂടെ വരുന്ന ദൈവത്തെ ബൈബിളിൽ പല സ്ഥലത്തും കാണാൻ കഴിയും.

പ്രത്യാശയോടെ പ്രാർത്ഥിക്കണം
എനിക്കിതു ചെയ്തുതരാൻ കഴിയുമെന്ന് നീ വിശ്വസിക്കുന്നുവോ എന്ന് അന്ധനോട് ചോദിച്ച യേശു (മത്താ.9:28) നമ്മോടും ഇതുതന്നെ ചോദിക്കുന്നു. നീ വിശ്വസിക്കുന്നു വോ? നിനക്കൊരു ജോലി ലഭിക്കാൻ, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ, വിവാഹം നടക്കാൻ, രോഗം മാറാൻ, സൗഖ്യം ലഭിക്കാൻ, രക്ഷിക്കപ്പെടാൻ എന്നിവയ്ക്കുവേണ്ടി നീയും വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടോ? എങ്കിൽ നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചുകഴിഞ്ഞു.

പ്രാർത്ഥന കേൾക്കാൻ
1. ചോദിക്കുമ്പോൾ ദൈവം എന്നെ അ നുഗ്രഹിക്കും എന്ന പ്രതീക്ഷ വേണം.
2. തകർച്ചയുടെ നടുവിൽ നിന്നുപോ ലും ഈശോയെ സ്തുതിക്കാൻ കഴിയണം-ഉദാ: ജോബ്.
3. ചോദിക്കുന്നതെന്തും ലഭിക്കുമെന്ന പ്രത്യാശ വേണം- അന്ധനെപ്പോലെ.
4.ക്ഷമയോടെ കാത്തിരിക്കണം- അ ബ്രാഹം കാത്തിരുന്നതുപോലെ.
5. ലഭിച്ചു കഴിഞ്ഞുവെന്ന് കരുതി ചോ ദിക്കണം- ലാസറിന്റെ കുഴിമാടത്തിലെ യേശുവിന്റെ പ്രാർത്ഥന.
6. പിടിവാശി വേണം- തന്നോട് മല്ലടി ച്ച ദൈവദൂതനോട് അനുഗ്രഹിച്ചാല ല്ലാതെ പറഞ്ഞയയ്ക്കുകയില്ലെന്ന് വാ ശിപിടിക്കുന്ന പൂർവയാക്കോബ്.
7. കർത്താവിന് മനസാകാൻ അപേക്ഷിക്കണം- കുഷ്ഠരോഗി യാചിച്ചതുപോലെ.
8. കർത്താവ് കടന്നുവന്നില്ലെങ്കിലും അ വന്റെ ഒരു വാക്ക് മതിയെന്ന ബോധ്യം - ശതാധിപന്റെ വിശ്വാസം.
9. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടണം- തളർവാതരോഗിയുടേതുപോലെ.
10. കർത്താവ് കനിയാൻ കാത്തിരിക്കണം- അപസ്മാര രോഗിയുടെ പിതാവും ബർതിമേയൂസും ചെയ്തതുപോലെ.       
11. യേശുവിന്റെ വസ്ത്രത്തിലെങ്കിലും തൊട്ടാൽ മതിയെന്ന രക്തസ്രാവക്കാരിയുടെ വിശ്വാസം.
12. നീതിനിഷ്ഠരും കർത്താവിന്റെ പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമാകണം- സഖറിയ-ഏലിസബത്തിനെപ്പോലെ.
13. യേശുവിന്റെ വചനങ്ങൾ കേട്ട് അവന്റെ പാദത്തിങ്കൽ ഇരിക്കണം- മറിയത്തെപ്പോലെ.
14. പാപാവസ്ഥ വിട്ടെറിഞ്ഞ് പിതാവിന്റെ അടുക്കലേക്ക് ചെല്ലണം- ധൂർത്ത പുത്രനെപ്പോലെ.
15. കർത്താവിനെ പ്രാർത്ഥനയിലൂടെ ശല്യം ചെയ്യണം- അതായത് വീണ്ടും വീണ്ടും പ്രാർത്ഥിച്ച് ഉത്തരം ലഭിക്കുന്നതുവരെ തുടരണം- നീതിരഹിതനായ ന്യായാധിപന്റെ അടുക്കൽ നീതി തേടിയ വിധവയുടെ സമീപനം.
16. ദൈവസന്നിധിയിലേക്ക് നോ ക്കാൻപോലും ഭയപ്പെട്ട് എളിമയോടെ പ്രാർത്ഥിക്കണം- ചുങ്കക്കാരന്റെ രീതി.
17. ശിശുക്കളെപ്പോലെ നിർമലരാകണം.
18. പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണം- സക്കേവൂസിനെപ്പോലെ.
19. പരിശുദ്ധ അമ്മയോട് മാധ്യസ്ഥ്യം യാചിക്കണം- കാനായിലെ കല്യണവിരുന്ന്.
20. ഉപവസിക്കുകയും വിലപിക്കുകയും ചെയ്ത് പ്രാർത്ഥിക്കണം-നെഹമിയായെപ്പോലെ.

വിശ്വാസത്തിലുള്ള യാത്രകൾ



Shalom Times, 02 July 2013
Written by  ഫാ. ജോർജ് നെരേപറമ്പിൽ സി.എം.ഐ 

''അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക'' (യോഹ. 20:27).
'ദുക്‌റാന' എന്ന സുറിയാനി വാക്കിന്റെ മലയാള തർജമ 'ജീവിക്കുന്ന ഒരു ഓർമ' എന്നാണ്. കർത്താവിന്റെ പാടുപീഡകൾ, മരണം, ഉത്ഥാനം എന്നിവയുടെ അനുസ്മരണാർത്ഥം ഉപയോഗിക്കപ്പെടുന്ന 'ദുക്‌റാന' തോമാശ്ലീഹായുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നത്, തോമാശ്ലീഹാ നമുക്ക് യേശുവിന്റെ ജീവിക്കുന്ന ഓർമയുടെ ഒരു ആൾരൂപമായി മാറിയതുകൊണ്ടാണ്. ''ഞാൻ മരിക്കുകയില്ല, ജീവിക്കും. ഞാൻ കർത്താവിന്റെ പ്രവൃത്തികൾ പ്രഘോഷിക്കും'' (സങ്കീ.118:17). തോമാശ്ലീഹാ നമ്മുടെ മനസുകളിൽ ഇപ്പോഴും വിശ്വാസത്തിന്റെ മഹനീയ മാതൃകയുടെ മായാത്ത സ്മരണകൾ ഉണർത്തുന്നു. ''എന്റെ കർത്താവേ, എന്റെ ദൈവമേ'' (യോഹ. 20:28) എന്നുള്ള അദ്ദേഹത്തിന്റെ പ്രഘോഷണം നമ്മെ നിരന്തരം വിശ്വാസജീവിതത്തിൽ ആഴപ്പെടുത്തുന്ന ഉത്തേജകശക്തിയാണ്. ''അവനോടൊപ്പം മരിക്കാൻ നമുക്കും പോകാം'' (യോഹ. 11:16) എന്ന തോമാശ്ലീഹായുടെ ഉറപ്പുള്ള വാക്കുകൾ വിശ്വാസത്തിന്റെ അന്തഃസത്ത സ്വീകരിച്ചുകൊണ്ട് ഉത്തമ കത്തോലിക്കരായി തീരുവാനുള്ള ഉൾവിളിയുടെ മാറ്റൊലി ഉണർത്തുന്നു.

ദുക്‌റാന തിരുനാളിനെ 'തോറാന പെരുന്നാൾ' എന്ന് നാടൻ മലയാളത്തിൽ വിളിക്കുന്ന പാരമ്പര്യമുണ്ട്. തോരാമഴയിൽ കൂലംകുത്തി കുതിച്ചുപാഞ്ഞൊഴുകുന്ന മലവെള്ളത്താൽ നിറഞ്ഞുകവിഞ്ഞ ആറ്റിലൂടെ ആറ് ആനകൾ ഒഴുകിവരുന്ന ദിവസം എന്നൊരു വിചിത്രമായ വ്യാഖ്യാനവും തോറാന പെരുന്നാൾ ദിനത്തോടനുബന്ധിച്ചുണ്ട്. കേരളത്തിൽ ശക്തമായ മൺസൂൺ മഴക്കാലത്താണ് ജൂലൈ മൂന്ന് വരുന്നത്. ഈ പെരുമഴക്കാലം പഴമക്കാരുടെ ഓർമകളുടെ അനുഭവവിവരണം മാത്രമായി ഇന്ന് അവശേഷിച്ചിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം കേരളത്തിൽ അത്രമേൽ അന്തരങ്ങൾ വരുത്തിയിരിക്കുന്നു. എന്തൊക്കെ വ്യതിയാനങ്ങൾ ജീവിതസാഹചര്യങ്ങളിൽ ഉണ്ടായാലും, ''നമ്മൾ ശ്രവിച്ച സുവിശേഷം നല്കുന്ന പ്രത്യാശയിൽനിന്ന് വ്യതിചലിക്കാതെ, ദൃഢമായ വിശ്വാസസ്ഥിരതയിൽ നമുക്ക് നിലനില്‌ക്കേണ്ടിയിരിക്കുന്നു'' (കൊളോ. 1:23).

നാം സുവിശേഷം ശ്രവിച്ചത് തോമാശ്ലീഹായിൽ നിന്നാണ്. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തിന്റെ ഒരു പ്രതി തോമാശ്ലീഹാ കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നെന്നും അത് നമുക്കായി അദ്ദേഹം നല്കിയെന്നും ഒരു പാരമ്പര്യമുണ്ട്. നാം യേശുവിനെ കണ്ടതും യേശു അനുഭവത്തിലേക്ക് പ്രവേശിച്ചതും നമുക്ക് ക്രിസ്തുവിൽ ജന്മം നല്കിയ പിതാവായ തോമാശ്ലീഹായിലൂടെയാണ്. അതുകൊണ്ട്, ദുക്‌റാന തിരുനാൾ വളരെ പ്രധാനപ്പെട്ടതാണ്. യേശുവിലുള്ള വിശ്വാസത്തെ ദൃഢമാക്കുവാനുള്ള അസുലഭ അവസരമാണിത്. ''എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ ജീവജലത്തിന്റെ അരുവികൾ ഒഴുകും'' (യോഹ. 7:38). നാം തോമാശ്ലീഹായുടെ പിന്തുടർച്ചക്കാരാണെന്ന് അഭിമാനിക്കുമ്പോൾ, നമ്മിൽനിന്ന് വിശ്വാസത്തിന്റെ നിറയാറുകൾ ഒഴുകണം. അതിൽ, ശക്തമായ നമ്മുടെ വിശ്വാസജീവിതത്തിന്റെ മഹനീയ മാതൃകകൾ തെളിഞ്ഞുകാണുമാറാകുകയും വേണം. നമ്മൾ തോമാശ്ലീഹായെപ്പോലെ മറ്റൊരു ക്രിസ്തുവായി, ക്രിസ്തുസംഭവത്തിന്റെ ജീവിക്കുന്ന ഓർമ (ദുക്‌റാന) ആയിക്കൊണ്ട്, യേശുവിലേക്ക് മറ്റുള്ളവരെ ആകർഷിപ്പിക്കുന്നവരും അടുപ്പിക്കുന്നവരും ആയിത്തീരണം.

ഞാൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, എന്റെ തലയിൽ ഒരു അരിമ്പാറ ഉണ്ടായി. മുടി വെട്ടുമ്പോൾ എങ്ങനെ സൂക്ഷിച്ചാലും ഇതിന്റെ കുറച്ചുഭാഗം മുറിയുകയും ചോര വന്ന് വേദനിക്കുകയും ചെയ്യുമായിരുന്നു. മലയാറ്റൂർ മല ചവിട്ടിക്കേറി പൊന്നുംകുരിശുമുത്തപ്പന് എള്ളും മുളകും നേർച്ച നല്കിയാൽ അരിമ്പാറ മാറിക്കിട്ടുമെന്ന് എന്റെ അമ്മൂമ്മ പറഞ്ഞു. നേർച്ച നിറവേറ്റുവാൻ വീട്ടുകാരുടെ കൂടെ പോകുന്ന സമയത്ത് അമ്മൂമ്മ പ്രത്യേകം പറഞ്ഞു, 'വിശ്വാസപ്രമാണം' ചൊല്ലിയതിന് ശേഷമേ എള്ളും മുളകും സമർപ്പിക്കാവൂ എന്ന്. അമ്മൂമ്മ പറഞ്ഞതുപോലെ ഞാൻ ചെയ്തു. അരിമ്പാറ താനേ അടർന്നുപോയി.

''വിശ്വാസം അതല്ലേ എല്ലാം...'' എന്നൊരു പരസ്യവാചകം ഈയടുത്തകാലത്ത് സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്നതായി നമുക്കറിയാം. വളരെ കാതലായ ഒരു കാര്യമാണ് വാണിജ്യവല്ക്കരിക്കപ്പെട്ടിരിക്കുന്നത്. കാരണം, വിശ്വാസമാണ് ജീവിതത്തിൽ ഏറ്റവും അടിസ്ഥാനമായിട്ടുള്ളത്. നമ്മെ സംബന്ധിച്ച് ക്രിസ്തുവിലുള്ള വിശ്വാസമായിരിക്കണം ജീവിതത്തെ ക്രമീകരിക്കേണ്ടത്. വിശ്വാസത്തെക്കുറിച്ച് അനേകം നിർവചനങ്ങൾ കേട്ടിട്ടുണ്ട്. ''നന്മയ്ക്കുവേണ്ടിയുള്ള മനസിന്റെ സമർപ്പണമാണ് സൽസ്വഭാവം; സ്വഭാവത്തെ സംസ്‌കരിക്കുന്ന സുകൃതമാണ് വിശ്വാസം'' എന്ന ചിന്തകനായ പോൾ സ്വിക്കൂറാത്തിന്റെ അഭിപ്രായം വളരെ ശ്രദ്ധേയമാണ്. സ്വഭാവത്തെ സംസ്‌കരിക്കുന്നത് വിശ്വാസമാണ് എന്നു പറഞ്ഞാൽ, സ്വഭാവത്തെ ശുദ്ധമാക്കി 'ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ'(ലൂക്കാ 2:52) യേശുവിനെപ്പോലെ വളർന്നുവരുവാനും തോമാശ്ലീഹായെപ്പോലെ യേശുവിന്റെ ജീവിക്കുന്ന ഓർമയുടെ സാക്ഷ്യമായി മാറുവാനും വിശ്വാസത്തെ നാം മുറുകെ പിടിക്കണം എന്നാണ്.

തിരുസഭയിൽ വിശ്വാസവർഷാചരണ കാലഘട്ടമാണിത്. സത്യവിശ്വാസത്തിന് എതിരായുള്ള അനേകം സിദ്ധാന്തങ്ങളും സംഘടനകളും ഇന്ന് ധാരാളമുണ്ട്. 'വിശ്വാസപ്രമാണം' മനസറിഞ്ഞ് ഇടയ്ക്കിടയ്ക്ക് ജപി ക്കുന്നത് നമ്മിൽ വലിയ ആത്മീയ സംസ്‌കരണം സൃഷ്ടി ക്കും; ആത്മാവിനെ ശുദ്ധീകരിച്ച് ചിന്തകളെയും വാക്കുകളെയും പ്രവൃത്തികളെയും ദൈവികമാക്കും. വിശ്വാസ പ്രമാണം മഹാശക്തിയുള്ള ബന്ധന പ്രാർത്ഥന കൂടിയാണ്. തോമാശ്ലീഹായുടെ ''എന്റെ കർത്താവേ, എന്റെ ദൈവമേ'' എന്നുള്ള സ്തുതിപ്പിൽ വിശ്വാസത്തിന്റെ സത്ത സ്വാംശീകരിക്കപ്പെട്ടിട്ടുണ്ട്. തോമാശ്ലീഹായ്ക്ക് ഉണ്ടായിരുന്നതുപോലെ നമ്മിൽ വിശ്വാസത്തിന്റെ നിറവ് ഉണ്ടെങ്കിൽ, ''ബാധകൾ നമ്മുടെ ഭവനങ്ങളെ ബാധിക്കുകയില്ല'' (സങ്കീ. 91:10). നാം ആയിരിക്കുന്ന അവസ്ഥയെ യേശുവിന്റെ ഇംഗിതപ്രകാരം ആക്കിത്തീർക്കുമ്പോൾ, നാം ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ജീവിക്കുന്നവരാ യി രൂപാന്തരപ്പെടുന്നു. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സംഘർഷങ്ങളും സങ്കടങ്ങളും യേശുവിന്റെ പാടുപീഡകൾ, കുരിശുമരണം, ഉത്ഥാനം എന്നിവയോട് ചേർത്തുവച്ച് കാണുവാനും ജീവിക്കുവാനുമുളള മനോഭാവം നമ്മിൽ ഉണ്ടാകുമ്പോൾ, വിശ്വാസത്തിലൂടെ നമ്മുടെ സ്വഭാവങ്ങൾ ശുദ്ധീകരിക്കപ്പെടുകയും നാം തോമാശ്ലീഹായെപ്പോലെ യേശുവിന്റെ ജീവിക്കുന്ന ഓർമകളുടെ പ്രതീകങ്ങളായി മാറുകയും ചെയ്യുന്നു. ഒരുപക്ഷേ, നമ്മുടെ ശീലങ്ങളും ശൈലികളും വ്യത്യസ്തങ്ങളായിരിക്കും. പക്ഷേ, ''നമ്മൾ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്'' (2 കോറി.5:7). എങ്കിൽ, തോമാശ്ലീഹായുടെ ആത്മസംഘർഷ സന്ദർഭത്തിൽ ഉത്ഥിതനായ യേശു പ്രത്യക്ഷപ്പെട്ടതുപോലെ, നമ്മുടെ ജീവിതങ്ങളിലും അവിടുന്ന് ഇടപെടും. അവിടുത്തെ തിരുമുറിവുകളിൽ നമുക്ക് അഭയം നല്കിക്കൊണ്ട് നമ്മെ അവിടുന്ന് അവിടുത്തെ സ്വർഗീയ സമാധാനത്താൽ അഭിഷേകം ചെയ്യുകയും ചെയ്യും. ദുക്‌റാന തിരുനാൾ ദിവസം കർത്താവിന് നമ്മെ നോക്കി ''നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു'' (മർക്കോ. 10:52) എന്നു പറയുവാൻ ഇടവരട്ടെ.

Wednesday, 3 July 2013

എല്ലാ കുരിശുകളിലും ക്രിസ്തുവില്ല


Sunday Shalom, 02 July 2013 

Written by  ബെന്നി പുന്നത്തറ

ഫ്രാൻസിസ് മാർപാപ്പ സെമിനാരിയിൽ ചേരുന്നതിനുമുൻപുള്ള ഒരു സംഭവം. അദ്ദേഹത്തിന് 21 വയസുള്ളപ്പോൾ ശ്വാസകോശ സംബന്ധമായ മാരകരോഗത്തിന് അടിമയായി. തൽഫലമായി വലതുവശത്തെ ശ്വാസകോശത്തിന്റെ ഒരു ഭാഗം മുറിച്ചു മാറ്റേണ്ടിവന്നു. കഠിനമായ വേദനയും ആകുലതയും നിറഞ്ഞ നാളുകൾ... മരണത്തിനും ജീവിതത്തിനും ഇടയിലുള്ള ചാഞ്ചാട്ടം... ആശുപത്രിയിൽ സന്ദർശനം നടത്തിയ പലരും അദ്ദേഹത്തെ ആശ്വസിപ്പിക്കാനായി ഇങ്ങനെ പറഞ്ഞു:

''ജോർജ് ഇനി പേടിക്കാനൊന്നുമില്ല. നിനക്ക് അധികം വൈകാതെ വീട്ടിലേക്ക് പോകാൻ പറ്റും.''
പ്രത്യാശ പകരുന്ന വാക്കുകൾ. പക്ഷേ, താങ്ങാനാകാത്ത ശാരീരിക വേദനയും മാനസിക പീഡനവും. പ്രിയപ്പെട്ടവർ നല്കുന്ന സാന്ത്വന വചനങ്ങളൊന്നും ജോർജിനെ ആശ്വസിപ്പിച്ചില്ല. എന്നാൽ, തന്നെ ആദ്യകുർബാനയ്‌ക്കൊരുക്കിയ സിസ്റ്റർ ഡൊളോറസ് പറഞ്ഞ ഒരു വാചകം ആശുപത്രിക്കിടക്കയിൽ ജോർജിന് ആശ്വാസമായി. സിസ്റ്റർ പറഞ്ഞതിത്രയേ ഉള്ളൂ: ''ഓരോ നിമിഷവും ഈശോയെ അനുകരിച്ചുകൊണ്ടിരിക്കുക.''

ഈശോ എങ്ങനെയാണ് സഹിച്ചതെന്ന് അവൻ ചിന്തിച്ചു. അവിടുന്ന് സഹനത്തെ എതിർത്തില്ല; സഹനത്തിൽനിന്നും ഒളിച്ചോടിയില്ല. മറിച്ച്, സഹനത്തെ ഹൃദയംകൊണ്ട് സ്വീകരിക്കുകയായിരുന്നു. സഹനത്തെ മറക്കാനും സഹനത്തിൽനിന്ന് രക്ഷപെടാനുമുള്ള ശ്രമങ്ങൾ വേദനകൾ വർധിപ്പിക്കുകയേ ഉള്ളൂവെന്ന തിരിച്ചറിവ് ആ യുവാവിനുണ്ടായി. ക്രിസ്തുവിന്റെ സഹനത്തെക്കുറിച്ചുള്ള ധ്യാനം സ്വന്തം സഹനത്തെ സന്തോഷത്തിലേക്കുള്ള വാതിലാക്കി മാറ്റാൻ ഭാവിപാപ്പായ്ക്ക് സഹായകമായി.

പരിശുദ്ധ പിതാവ് പറയുന്നത് ഇപ്രകാരമാ ണ്: ''സഹനം അതിൽത്തന്നെ ഒരു പുണ്യമല്ല. എന്നാൽ, നാം അതിനെ എങ്ങനെ സ്വീകരിക്കുന്നു എന്നത് പുണ്യാഭിവൃദ്ധിക്ക് കാരണമാകും.''
യേശു സഹനത്തിന്റെ നടുവിൽ ആരോടും പരാതി പറഞ്ഞില്ല.

യേശു സഹനം തന്നവരെ വെറുത്തില്ല.
മനുഷ്യന്റെ ദുഷ്ടതയ്ക്കുപകരം ദൈവപിതാവിന്റെ തിരുഹിതമാണ് അവിടുന്ന് കുരിശിൽ ദർശിച്ചത്. അതിനാൽ സഹനത്തിൽനിന്ന് രക്ഷപെടാനുള്ള മാർഗങ്ങളൊന്നും ക്രിസ്തു തേടിയില്ല.
ഒറ്റപ്പെടൽ, ആകുലത, വഞ്ചന, പരിഹാസം, ശാരീരിക പീഡനം എല്ലാം ശാന്തതയോടെ സഹിച്ചു.
വേദനയെ അതിജീവിക്കാനുള്ള വഴികൾ ക്രിസ്തുവിന്റെ സഹനത്തിൽ മാത്രമാണുള്ളത്.

പരാതിയില്ലാതെ, പിറുപിറുക്കാതെ സഹിക്കുക.
വെറുപ്പില്ലാതെ സഹിക്കുക.
വേദനകളെ ദൈവകരങ്ങളിൽനിന്നും സ്വീകരിച്ചുകൊണ്ട് സഹിക്കുക. 

കുരിശിൽനിന്നും ഓടി രക്ഷപെടാൻ ശ്രമിക്കാതിരിക്കുക. എല്ലാറ്റിലും ഉപരി സ്‌നേഹത്തോടെ സഹിക്കുക. ആ സഹനം ഉയിർപ്പിന്റെ മഹത്വത്തിലേക്ക് നമ്മെ ആനയിക്കും.

പ്രാർത്ഥന
എല്ലാ സഹനങ്ങളെയും മധുരമുള്ളതാക്കി മാറ്റുന്ന ക്രിസ്തുവിന്റെ പീഡാസഹനങ്ങളേ, എന്നെ ശക്തിപ്പെടുത്തിയാലും. എല്ലാ കുരിശുകളെയും കീഴടക്കാൻ ബലം പകരുന്ന ക്രിസ്തുവിന്റെ കുരിശേ, എന്റെ ദുരിതങ്ങളുടെ നടുവിൽ ഉയർന്നു നിന്നാലും. ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, ശാന്തതയോടെ സഹിക്കുവാൻ എന്നെ പഠിപ്പിച്ചാലും, ആമ്മേൻ.